പതിനാല്കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ;രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു; മൂന്നാമതൊരാള്‍ ചികിത്സയില്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാല് കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ രണ്ടാമതൊരാള്‍ കൂടി അറസ്റ്റിലായി. പുല്‍പ്പള്ളി ഭൂദാനം കോളനിയിലെ പൂച്ച സുര എന്ന പാലക്കല്‍ സുരേഷ് (42) ആണ് ഇന്ന് അറസ്റ്റിലായത്. കേസ്സിലെ ഒന്നാം പ്രതി ഭൂദാനം പള്ളിക്കര വീട്ടില്‍ പി.എം സുരേഷ് (38) റിമാണ്ടില്‍ കഴിയുകയാണ്. ഇയ്യാളെ ഫെബ്രുവരി 09 ന് അറസ്റ്റ് ചെയ്തതാണ്. കേസിലുള്പെട്ടെന്ന് കരുതുന്ന പാക്കം സ്വദേശിയായ വ്യക്തി ഒരു സംഘത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും, ബലാത്സംഗത്തിനും കേസ്സെടുത്തിട്ടുണ്ട്. ഫെബ്രുവരി 08 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ക്കെതിരെ മാത്രമായിരുന്നു മൊഴിയെങ്കിലും , പിന്നീട് കുട്ടിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയമാക്കിയപോഴാണ് മൂവര്‍ സംഘം പീഡിപ്പിച്ചതായി തെളിഞ്ഞത്.
മാനന്തവാടി നഗരസഭ പരിധിയിലെ ഒരു സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ ഒന്നാം പ്രതി സുരേഷ് 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പല തവണ പീഡിപ്പിച്ചതായായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് സുരേഷിനെ ഫെബ്രുവരി 09 ന് അറസ്റ്റ് ചെയ്യുകയും കോടതി പ്രതിയെ റിമാണ്ട് ചെയ്യുകയും ചെയ്തിരുന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ മറ്റ് രണ്ട് പേരും കൂടി തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കുകയായിരുന്നു.
ചില ദിവസങ്ങളില്‍ ഒന്നാം പ്രതി സുരേഷ് രണ്ടാം പ്രതിയായ സുരേഷിനേയും, പാക്കം സ്വദേശിയായ യുവാവിനേയും കൂട്ടി സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായും കുട്ടി പരാതിപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതി സുരേഷിനെ ഇന്ന് പുല്‍പ്പള്ളി പോലീസ് ചെയ്തു. എന്നാല്‍ കുട്ടിയുടെ പരാതിയിലുള്ള മൂന്നാമനെ ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ഇയ്യാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, ഇയ്യാളെ കുട്ടി തിരിച്ചറിയുകയും ചെയ്താല്‍ മാത്രമാണ് ഇയ്യാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍