ബത്തേരി നഗരസഭ;അവിശ്വാസ പ്രമേയം പരാജയപ്പെട്ടു..
ബത്തേരി നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.ബിജെപിയും ഇടതുമുന്നണിയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി സഖ്യം മുന്‍സിപ്പാലിറ്റി ഭരണം തുടരും.എല്‍.ഡിഎഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം.അംഗം ടി.എല്‍ സാബു ചെയര്‍മാനും സി.പി.എമ്മിലെ ജിഷ ഷാജി വൈസ് ചെയര്‍പേഴ്സണുമായുള്ള ഭരണസമിതിക്കെതിരെയാണ് യു.ഡി.എഫ് ഇക്കഴിഞ്ഞ 11ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എല്‍.ഡിഎഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം. അംഗം ടി.എല്‍ സാബു ചെയര്‍മാനും സി.പി.എമ്മിലെ ജിഷാഷാജി വൈസ് ചെയര്‍പേഴ്സണുമായുള്ള ഭരണസമിതിക്കെതിരേയണ് യു.ഡി.എഫ് ഇക്കഴിഞ്ഞ 11ന് കോഴിക്കോട് നഗരകാര്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുന്‍പാകെ അവിശ്വാസ നോട്ടിസ് നല്‍കിയത്.നിലവില്‍ 35 അംഗ നഗരസഭയില്‍ ഭരിക്കുന്ന എല്‍.ഡി.എഫിന് കേരളകോണ്‍ഗ്രസ് എം. ഉള്‍പ്പടെ 17 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ യു.ഡി.എഫിനും 17 അംഗങ്ങളുടെ പിന്‍ബലമുണ്ട്. അവശേഷിക്കുന്ന ഒരംഗം ബി.ജെ.പിയുടേതാണ്.
ഇന്നു രാവിലെ ഒന്‍പതിന് ചര്‍ച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ ബിജെപി അംഗം ഹാജരായില്ല. ഇതോടെ പിന്നെയുള്ള 34 സീറ്റുകളില്‍ അവിശ്വാസം വിജയിക്കാന്‍ യുഡിഎഫിന് 18 വോട്ടുകള്‍ നേടേണ്ട അവസ്ഥവന്നതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. വോട്ടെടുപ്പില്‍ നിന്നും എല്‍ഡിഎഫ് വിട്ടു നിന്നു. നഗരകാര്യവകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ പവിത്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അവിശ്വാസ പ്രമയചര്ച്ചയും ഇതിന്മേലുള്ള വോട്ടെടുപ്പും നിയന്ത്രിച്ചത്.
അവിശ്വാസം വിജയിപ്പിക്കാന്‍ യു.ഡി.എഫും പരാജപെടുത്താന്‍ എല്‍.ഡി.എഫും കഴിഞ്ഞ ദിവസങ്ങളില്‍ അണിയറ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയില്‍ നിന്നും വജിയച്ച കേരള കോണ്‍ഗ്രസ് എം. അംഗം ചെയര്മാന്, വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചോടെയാണ് പ്രഥമ നഗരസഭ ഭരണം എല്‍.ഡി.എഫിന്റെ കയ്യിലായത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ധാരണപ്രകാരം ഒരു വര്‍ഷം ചെയര്‍മന്‍ സ്ഥാനം കേരളകോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍ സാബുവിന് നല്കി. കഴിഞ്ഞ ഏപ്രില്‍ 26നാണ് ടി,എല്‍ സാബു ചെയര്‍മാനായി അധികാരമേറ്റത്. ഇതിനിടെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ രണ്ട് ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പും നടന്നു.
ഇതില്‍ മന്ദംകൊല്ലിയില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ രണ്ടാമത് ഉപതിരഞ്ഞെടുപ്പ് നടന്ന കരിവള്ളികുന്നില് യു.ഡി.എഫിനായിരുന്നു വിജയം. ഇതോടെ 35 അംഗ നഗരസഭയില്‍ 17 വീതം അംഗങ്ങളുമായി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ഇതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യു.ഡി.എഫ് കരുക്കള്‍ നീക്കിതുടങ്ങിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍