വയനാട് വന്യജീവി സങ്കേതത്തില്‍ വീണ്ടും കാട്ടു തീ
ബത്തേരി:വടക്കനാട് വനമേഖലയിലാണ് ഇന്നലെ മുതല്‍ കാട്ടുതീ പടരുന്നത്.ഇന്നലെ വൈകുന്നേരത്തോടെ തീ നിയന്ത്രണവിധേയമായിരുന്നൂവെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും കാട്ടുതീ പടരുകയായിരുന്നു.വടക്കനാടിന് സമീപം പാറക്കൊല്ലിയിലാണ് ഇന്ന് തീപിടുത്തമുണ്ടായത്്്.ഉള്‍വനത്തിലെ ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ ആളിക്കത്തയതോടെ തീ വളരെ പെട്ടന്ന് വ്യാപിച്ചു.ഇതോടെ തീയണക്കാനുള്ള ശ്രമങ്ങളുമായി വനംവകുപ്പും രംഗത്ത് എത്തി.തീപിടിത്തും ഉള്‍വനത്തിലായതിനാല്‍ ഫയര്‍ഫോഴ്സിന് ഇവിടേക്ക്്് എത്താന്‍ സാധിക്കില്ല. തുടര്‍ച്ചയായി രണ്ടാം ദിവസവും കാടിന് തീപിടിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.വ്യാഴാഴ്ചയുണ്ടായ കാട്ടുതീയില്‍ ഏകദേശം ഇരുപത്തിയഞ്ച് ഹെക്ടറോളം വനം കത്തി നശിച്ചതായാണ് നിഗമനം.വന്മരങ്ങളടക്കം അഗ്നിക്കിരയായതായാണ് വിവരം.വ്യാഴാഴ്ച രാവിലെ 11 മണിയോടെ കല്ലൂര്‍കുന്ന് ഭാഗത്താണ് തീ കണ്ടത്.വയനാട് വന്യ ജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെടുന്ന താത്തൂര്‍ സെക്ഷനിലെ കല്ലൂര്‍കുന്ന്,ആനപന്തി,പാറക്കൊല്ലി,അമ്പതേക്കര്‍,താവക്കൊല്ലി എന്നിവടങ്ങളിലാണ് തീപിടിത്തമുണ്ടായത്. വന്മരങ്ങള്ടക്കം തീപിടുത്തതില്‍ എരിഞ്ഞമര്‍ന്നു. തീപടര്‍ന്നതറിഞ്ഞ് ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ അമ്പതേക്കര്‍,പാറക്കൊല്ലി, ആനപന്തി,താവക്കൊല്ലി എന്നിവടങ്ങലിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഉണങ്ങിയ മുളങ്കുട്ടങ്ങളിലാണ് ആദ്യം തീപിടിച്ചത്.പിന്നീട് സമീപത്തെ ഉണങ്ങിയ മരങ്ങളിലേക്കും പുല്പടര്പ്പിലേക്കും തീ പടരുകയായിരുന്നു.തീ വ്യാപകമായി പടര്‍ന്നതോടെ ആര്.ആര്.ടിയും ജില്ലയിലെ വനം വകുപ്പിലെ നൂറ് കണക്കിന് ജീവനക്കാരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. കൗണ്ടര്‍ ഫയര്‍ ചെയ്തും ബ്ലോവര്‍, ഫയര്‍ ബീറ്റന്‍ , പച്ചില എന്നിവ ഉപയോഗിച്ചുമാണ് തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നത് . മണിക്കുറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാത്രി എട്ട് മണിയൊടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.എത്ര ഹെക്ടര്‍ വനം കത്തി നശിച്ചെന്നോ,വന്യമൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചെന്നോ കാര്യം ഉദ്യോഗസ്ഥര്‍ക്ക് പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. വയനാട് വൈല്‍ഡ് ലൈഫ് വാര്ഡ്ന് ഇന്‍ ചാര്‍ജ്ജ് എ.ഡി.സി.എഫ് രമേശ് വിഷ്ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് ,നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കീര്‍ത്തി,കുറിച്യാട് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് രതിശന്‍ ,മുത്തങ്ങ അസി.വൈല്‍ഡ് ലൈഫ് വാര്ഡന് അജയ്ഘോഷ് ,ബത്തേരി അസി.വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യ രാഘവന് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നത്.വനം വകുപ്പിന്റയൊ ഫയര്‍ ഫോഴ്സിന്റെയോ വാഹനങ്ങള്‍ കാടിനുള്ളിലേക്ക് എത്തിപ്പെടാന്‍ സാധിക്കാഞ്ഞതിനാലും തീ പെട്ടെന്ന് അണക്കാന്‍ കഴിയാത്തതും കാട് വ്യാപകമായി കത്തുന്നതിന് കാരണമായി. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാടിന് തീയിട്ടതായാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍