സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ബഹുനില കെട്ടിടം നാടിനു സമര്‍പ്പിച്ചു
സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ബഹുനില കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും മന്ത്രി കെ.കെ ശൈലജ നാടിനു സമര്‍പ്പിച്ചു. ഇതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടലും മന്ത്രി നിര്‍വഹിച്ചു. ഏഴു നിലകളായി 25 കോടി ചെലവാക്കിയാണ് ബഹുനില കെട്ടിടം പൂര്‍ത്തിയാക്കിയത്. ലേബര്‍ റൂം, ഓപ്പറേഷന് തീയേറ്റര്‍, പീഡിയാട്രിക് വാര്‍ഡ്, കണ്‍സള്‍ട്ടിംഗ് റൂം, ലിഫ്റ്റ്, റാമ്പ് എന്നി സൗകര്യങ്ങള്‍ ഉള്‍പ്പെടെ 100 പേരെ കിടത്തി ചികിത്സിക്കാവുന്ന രീതിയിലാണ് നിര്‍മാണം. ഒരു കോടി ചെലവിലാണ് അത്യാധൂനിക രീതിയില്‍ ഡയാലിസിസ് സെന്റര്‍ ഒരുക്കിയത്. 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പബ്ലിക് ഹെല്‍ത്ത് ലാബ് ജില്ലയിലെ തന്നെ ആദ്യ സംരംഭമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ടുപയോഗിച്ച് എക്സറേ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 36 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ് സംവിധാനവും കെട്ടിടത്തില്‍ ഒരുക്കും. ബ്ലഡ് ബാങ്ക് യൂണിറ്റ് സേവനവും ലഭ്യമാക്കി. ഡയാലിസിസ് യൂണിറ്റ് സി.കെ ശശീന്ദ്രന് എം.എല്‍.എയും പോസ്റ്റ്മോര്‍ട്ടം ആന്‍ഡ് മോര്‍ച്ചറി ബ്ലോക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുകയും ലിഫ്റ്റ് നിര്‍മാണം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂരും ഉദ്ഘാടനം ചെയ്തു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷ വഹിച്ച പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നഗരസഭ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു, മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ്, ജനപ്രതിനിധികള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍