കാസര്‍ഗോഡ് ഇരട്ട കൊലപാതകം;സി.പി.എമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണം:ഉമ്മന്‍ ചാണ്ടി
മേപ്പാടി:കാസര്‍ഗോഡ് നടന്ന ഇരട്ട കൊലപാതകം സി.പിഎമ്മിന്റെ നേതൃത്വ ഗൂഢാലോചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കൊലപാതകവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന്റെ പോലീസ് അറസ്റ്റ് ചെയ്തത് സി.പി.എം പ്രവര്‍ത്തകരെയാണ്.കൊലപാതകം ചെയ്തവര്‍ മാത്രമല്ല ഇതിന് ഗൂഢാലോചന നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇത് പോലീസിന് സാധിച്ചില്ലെങ്കില്‍ സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് കേസ് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തില്‍ സി.പി.എമ്മിന്റ കൊലപാത രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതില്‍ അനുസ്മരണം രേഖപ്പെടുത്തിയും മേപ്പാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
മാര്‍കിസ്റ്റ് പാര്‍ട്ടി ആളുകളെ വെട്ടി കൊന്നിട്ട് നേതാക്കള്‍ പറയും ഞങ്ങള്‍ക്കതില്‍ പങ്കില്ല എന്ന്,അന്വേഷണ ഉദോഗസ്ഥര്‍ സത്യസന്ധമായി അന്വേഷിച്ചു പ്രതികളെ പിടിക്കുമ്പോള്‍ അത് സി പി എമ്മുകാരായിരിക്കും. പിണറായി സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ഇരുപത് കൊലപാതകങ്ങളാണ് കേരളത്തില്‍ ഉണ്ടായത്.അതില്‍ പതിനാറ് കൊലപാതകങ്ങളും സി.പി.എമ്മാണ് പ്രതികള്‍.ഇതിന് മുമ്പ് അഞ്ച് വര്‍ഷം യുഎഡിഫ് ഭരിച്ചിരുന്നു ഒരു ഘടക കക്ഷിയും ഒരാളെയും കൊന്നിട്ടില്ല.സി പി എം സെക്രട്ടറി പറഞ്ഞത് വരമ്പത്ത് കൂലി കൊടുക്കുമെന്നാണ്.എന്തെങ്കിലും രാഷ്ട്രീയ സംസാരമോ അഭിപ്രായ വ്യത്യാസമോ ഉണ്ടായാല്‍ വടിവാളും കൊടുവാളും ഉപയോഗിച്ച് വെട്ടി കൊല്ലുന്ന കൂലിയാണ് കൊടുത്തു കൊണ്ടിരിക്കുന്നത്.ഇതിനെതിരെ കോണ്‍ഗ്രസ്സ് പ്രതികരിക്കുന്നത് വെട്ടി കൊന്നിട്ടല്ല.അക്രമം കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനമല്ല.ജനാധിപത്യമായി നേരിടണം. ഈ അക്രമവും കൊലപാതകളും അവസാനിപ്പിക്കാന്‍ സി പി എമ്മിന് താക്കീതായി നിങ്ങളുടെ സമ്മതിദാന അവകാശം സമാധാന ജീവിതത്തിന്ന് വേണ്ടി ഉപയോഗിക്കണം. ഈ രീതിയാണ് പശ്ചിമ ബംഗാളില്‍ കാണിച്ചത്.അവിടെ സി പി എം ഭരിക്കുമ്പോള്‍ എന്തായിരുന്നു സ്ഥിതി.ജനങ്ങള്‍ ഒരേ മനസ്സാല്‍ സി പി എമ്മിനെ പടിയടച്ച് തൂത്തെറിഞ്ഞപ്പോള്‍ അവിടത്തെ മാര്‍കിസിസ്റ്റ് പാര്‍ട്ടി തെറ്റുകള്‍ തിരുത്തി നല്ല വഴി ആലോചിച്ചുതുടങ്ങി .കേരളത്തിലും അതിനുള്ള സാഹചര്യം ഒരുങ്ങി വരുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.നേരത്തെ അമര്‍ജവാന്‍ വി.വി വസന്ത് കുമാറിന്റെ വസതി സന്ദര്‍ശിച്ചതിന്ന് ശേഷമാണ് ഉമ്മന്‍ ചാണ്ടി മേപ്പാടിയില്‍ പരിപാടിയില്‍ പങ്കെടുത്തത്.മേപ്പാടി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സുരേഷ് ബാബു സ്വാഗതം പറഞ്ഞു.ഐ സി ബാലകൃഷ്ണന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.കെ.കെ അബ്രഹാം,അമല്‍റോയ്, എന്‍ഡി അപ്പച്ചന്. ,പി.കെ.അനില്‍കുമാര്‍ ,റോസ കുട്ടി ടീച്ചര്‍ ,എന്‍ വേണുഗോപാല്‍ ഗോകുല്‍ദാസ് കോട്ടയില്‍,സുജയ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍