കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിര്‍വരമ്പ് അടുത്തുവരുന്നു :കാനം രാജേന്ദ്രന്
എല്‍.ഡി.എഫിന്റെ കുറ്റങ്ങളെ കുറിച്ച് ഗവേഷണം നടത്താനാണ് ശ്രീധരന്‍പിള്ളയും ,രമേഷ് ചെന്നിത്തലയും ശ്രമിക്കുന്നതെന്നും ,ദേശീയ നിലപാടില്‍ നിന്നകന്ന് സങ്കുചത വിശ്വാസവുമായി കേരളത്തില്‍ ഒതുങ്ങി കൂടാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍ കുറ്റപ്പെടുത്തി.എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്നുന്ന വടക്കന്‍ മേഖല കേരളസംരക്ഷണ യാത്രക്ക് മാനന്തവാടിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി. ജെ പി ഇപ്പോള്‍ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ പ്രതിനിധികളാണ്. ആ വര്ഗ്ഗിതയുടെ രാഷ്ട്രീയം ഇവിടെ പ്രചരിപ്പിക്കുമ്പോള്‍ അവര്‍ക്ക് ഒപ്പം നില്ക്കുന്ന കോണ്‍ഗ്രസിന് ഇനി എങ്ങനെ മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്താന്‍ കഴിയുമെന്ന് കാനം ചോദിച്ചു.. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ പി യും ഒരു തൂവല്‍ പക്ഷികളായിരുന്നു എന്നും കാനം പറഞ്ഞു. ദേശീയ തലത്തില്‍ ഇടത് പക്ഷത്തെ ഉയര്‍ത്തി കൊണ്ട് വരാനും. മതനിരപേക്ഷ നിലപാടുകളെ ഉയര്‍ത്തി പിടിക്കാനും ജനങ്ങള്‍ ഘഉഎ ന് ഒപ്പം നല്‍കണമെന്നും കാനം ആവശ്യപ്പെട്ടു .ജാഥയെ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ വച്ച് നേതാക്കള്‍ സ്വീകരിച്ചു. എം എല്‍ എ ഒ ആര് കേളു അധ്യക്ഷത വഹിച്ചു. എം പി ഗോവിന്ദന് മാസ്റ്റര്‍, സി.കെ നാണു എം എല്‍ എ, കെ.വി മോഹനന് . പി. ഗഗാറിന് .വിജയന് ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍