വയനാടന്‍ പോലീസില്‍ നിന്നും ചലചിത്രലോകത്തേക്ക് നാല് താരങ്ങള്‍ ;കവിത,പാട്ട്,അഭിനയം,ചിത്രരചന നാലുപേരും ഒന്നിനൊന്ന് മെച്ചം
മാനന്തവാടി:കൂത്തുപറമ്പ് വെടിവയ്പും രക്ത സാക്ഷികളുടെ ജീവിതവും ഇതിവൃത്തമാക്കി ഡാഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 സിനിമയിലാണ് വയനാട്ടിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ അഭിനേതാക്കളായി എത്തുന്നത്. തലപ്പുഴ സ്റ്റേഷനിലെ എഎസ്ഐ അജിത്ത്,വെള്ളമുണ്ട സ്റ്റേഷനിലെ എസ് സിപിഒ സാദിര്‍ തലപ്പുഴ, മാനന്തവാടി ട്രാഫികിനെ സിപിഒ ബഷീര്‍, സ്പെഷല്‍ ബ്രാഞ്ചിലെ ഷറഫുദ്ദീന് എന്നിവരാണ് അഭ്രപാളിയില്‍ സാന്നിധ്യമറിയിക്കുന്നത്. ജിവിതത്തില്‍ കാക്കിയുടെ മേലങ്കിയുണ്ടെങ്കിലും സിനിമയില്‍ മറ്റ് വേഷങ്ങളിലാണ് ഇവര്‍ അഭിനയിക്കുക.
യുവജന സമരചരിത്രത്തിലെ നിര്‍ണായക സംഭവം പുതുതലമുറക്ക് മുന്നില്‍ അവതരിപ്പിക്കുന്ന സിനിമയാണ് 1994. കൂത്തുപറമ്പില്‍ 1994 ല്‍ നടന്ന വെടിവയ്പും തുടര്‍ സംഭവങ്ങളും വസ്തുതകളുടേയും, ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ വെള്ളിവെളിച്ചത്തിലേക്ക് എത്തിക്കുകയാണ് ഒരുപറ്റം യുവാക്കള്‍. രക്ത സാക്ഷികളുടേയും കുടുംബത്തിന്റെ ജീവിത ചിത്രങ്ങളും 1994 ല്‍ കാണാം. സിനിമയിലേക്കുള്ള താരങ്ങളെ കണ്ടെത്താന്‍ മുഴുനീള ഓഡിഷനുമായി പിന്നണി പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലും നാഗരങ്ങളിലും എത്തുന്നുണ്ട്.
ഷോര്‍ട് ഫിലിമുകളിലും, ആല്‍ബങ്ങളിലും മുമ്പേതന്നെ സാന്നിധ്യമറിയിച്ച അജിത്തിന് 1994ല്‍ മുഴുനീള കഥാപാത്രമാണ് കാത്തിരിക്കുന്നത്. കവിതകളിലൂടെ സാഹിത്യലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ച സാദിര്‍ തലപ്പുഴയ്ക്ക് അഭിനയ ലോകത്തേക്കുള്ള ഒരു കാല്‍വെപ്പാണ് 1994. അതുപോലെ തന്നെ ജനമൈത്രി പോലീസിന്റെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ബഷീറിനും, സ്പെഷല്‍ ബ്രാഞ്ച് പോലീസായ ഷറഫുദ്ദീനും ചലചിത്ര രംഗത്തേക്കുള്ള ഒരു കാല്‍വെപ്പാണ് 1994. ഓഡിഷനെ കുറിച്ചറിഞ്ഞ ശേഷം അപേക്ഷ അയക്കുകയും, മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെയാണ് നാല്‍വര്‍ സംഘം വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്.
ഒന്നരക്കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് നടക്കുന്നത്. ശാലിഷ് അവാക്ക് ആണ് രചന. എസ്കെ സജീഷ്, പിഎ നാസില്‍ എന്നിവരുടെ വരികള്‍ക്ക് സായ് ബാലനാണ് സംഗീതം നല്‍കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ വേഷമിടുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മന്ത്രി ടിപി രാമകൃഷ്ണന് പുറത്തിറക്കിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍