വ്യാപാരി സമൂഹം പ്രതിഷേധിച്ചു
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുല്‍പ്പളളി ടൗണില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. പൊതുജന സേവനത്തിനായി പ്രവര്‍ത്തിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ തന്നെ പരസ്പര അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്കുന്ന അവസ്ഥ അങ്ങേയറ്റം ലജ്ജാകരമാണെന്ന് യോഗം വിലയിരുത്തി.എന്തിന്റെ പേരിലായാലും ഇത്തരം പൈശാചിക പ്രവര്‍ത്തികള്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കുന്നതല്ല. മാത്രമല്ല ഇത്തരക്കാരെ വളര്‍ത്തുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും കേരള സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് മാത്രമല്ല, അക്രമങ്ങള്‍ വെച്ച് പൊറുപ്പിക്കാനും പാടില്ലാത്തതാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.നിയമപരമായ നടപടികളിലൂടെ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികളാണ് ഇത്തരം അവസരങ്ങളില്‍ ഉണ്ടാകേണ്ടത്. ഏത് തരം അക്രമങ്ങളും സാക്ഷര കേരളത്തിന് അപമാനമാണ് എന്ന് മാത്രമല്ല, അടിച്ചമര്ത്തപ്പെടേണ്ടതുമാണ്. പ്രാദേശികമായി ഓരോ പ്രദേശത്തും വിരലിലെണ്ണാവുന്ന ഏതാനും അക്രമികള്‍ നടത്തുന്ന ഇത്തരം ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി എടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവാണം. അതിന് പകരം സാധാരണക്കാരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കുതിര കയറാനും യാത്രാ സ്വാതന്ത്ര്യവും സ്വന്തമായി തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഹനിക്കുന്നത് എന്തിന്റെ പേരിലായാലും ഒരു പ്രസ്ഥാനത്തിനും യോജിച്ചതല്ല. ജീവക്കാനായി ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം തൊഴില്‍ ചെയ്യുന്ന വ്യാപാരികളും, ടാക്സി തൊഴിലാളികളും, ബസ് ഉടമകളുമെല്ലാം ഈ നാടിന്റെ ഭാഗമാണെന്ന് അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ചിന്തിക്കുന്നില്ല. റെയില്‍വേ സ്റ്റേഷനിലും, വിമാനത്താവളത്തിലും കൃത്യ സമയത്ത് എത്തിച്ചേരാന്‍ കഴിയാഞ്ഞതിനാല്‍ വിദേശരാജ്യത്തും സ്വദേശത്തു പോലും ജോലി ലഭിച്ചിട്ട് സമയത്ത് ഹാജരാകാന്‍ കഴിയാഞ്ഞതിനാല്‍ ജോലി തന്നെ നഷ്ടപ്പെട്ടവരുടെ രോദനത്തിന് എന്ത് പരിഹാരമാണുള്ളത്.
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ ഇനിയെങ്കിലും ഒരു പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടികള്‍ക്ക് ഇ.ടി.ബാബു, പി.ആര്.വിജയന്, പി.സി.ബേബി, സുധാകരന്.കെ.എ., കെ.ജോസഫ്, പി.സി.ടോമി, പി.വി. ജോസഫ്, വേണുഗോപാല്‍, സി.കെ.ബാബു, കെ.വി.റഫീക്ക് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍