പ്രളയദുരന്തത്തിലെ കൂട്ടായ്മ നിലനിര്‍ത്തി ദീപ്തിഗിരി ക്ഷീര സംഘം
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കര്‍ഷകര്‍ക്ക് വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തില്‍ പരം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാനും, കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാനും നേതൃത്വം നല്കിയ ദീപ്തിഗിരി ക്ഷീരോത്പാദകസഹകരണസംഘം ഭരണസമിതി വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മാനന്തവാടി പുഴയ്ക്ക് കുറുകെ രണ്ട് തടയണകള്‍ നിര്‍മ്മിച്ചു.ദീപ്തിഗിരി ക്ഷീരസംഘം പരിധിയിലെ കൊല്ലന്‍കടവിലും,പള്ളിയറ മരങ്ങാട്ടുകടവിലുമാണ് ക്ഷീരകര്‍ഷകര്‍, പ്രദേശവാസികള്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എഡ് കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങി അഞ്ഞൂറോളം പേര് ചേര്‍ന്ന് നാല്പത്തി രണ്ട് മീറ്റര്‍ നീളത്തിലും, ഒന്നര മീറ്റര്‍ ഉയരത്തിലുള്ള തടയണകള്‍ നിര്‍മ്മിച്ചു നാടിന് മാതൃകയായത്. രണ്ടു തടയണകള്‍ക്കുമായി രണ്ടായിരം മണല്‍ചാക്കുകള്‍ വേണ്ടി വന്നു. മുന്നൂറോളം കുടുംബങ്ങള്‍ക്കും എള്ളുമന്ദം ശുദ്ധജല വിതരണ പദ്ധതിക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ദീപ്തിഗിരി ക്ഷീരസംഘത്തിലെ പ്രളയദുരിതബാധിതരായമുന്നൂറ്റിയമ്പത് ക്ഷീര കര്‍ഷകര്‍ക്ക്, സന്നദ്ധ സംഘടനയായ ഗൂഞ്ചിന്റെ സഹകരണത്തോടെ പത്ത് ലിറ്റര്‍ സംഭരണ ശേഷിയുള്ള സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാല്‍പ്പാത്രങ്ങള്‍
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ വിജയന് വിതരണം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗൂഞ്ച് പ്രോജക്ട് മാനേജര്‍ ശ്രീധര്‍ ശര്‍മ പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ക്ഷീരവികസന ഓഫീസര്‍ ഇ.എം. പത്മനാഭന്, മില്‍മ സൂപ്രവൈസര്‍ ഷിജൊ മാത്യു തോമസ്,ബി. എഡ് കോളേജ് ഡയറക്ടര്‍ സജിത്. എ, പി. കെ. ജയപ്രകാശ്, പി. പി. രാജഗോപാല്‍, തലച്ചിറ അബ്രഹാം, സേവ്യര്‍ ചിറ്റുപ്പറമ്പില്‍, നിര്‍മല മാത്യു, സാബു പള്ളിപ്പാടന്‍, കുഞ്ഞിരാമന് പിലാക്കണ്ടി, ഷജില ചേര്‍ക്കോട്, ഷൈജു പി. വി പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍