സത്യാഗ്രഹ സമരം നടത്തി.
കല്‍പ്പറ്റ:ശബരിമലയിലെ ആചാര അനുഷ്ടാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ബി.ജെ.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സത്യാഗ്രഹ സമരം നടത്തി.ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ആസൂത്രിതമായ കലാപത്തിന് ഭരണകൂടം ശ്രമിക്കുകയാണെന്നും അവിശ്വാസികളായ യുവതികളുടെ മറപിടിച്ച് ശബരിമലയെ തകര്‍ക്കുവാനുള്ള ശ്രമത്തിനെതിരെ അന്തിമ പോരാട്ടത്തിന് ഭാരതീയ ജനതാ പാര്‍ട്ടി തയ്യാറാകുമെന്ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ.പി പ്രകാശ് ബാബു പറഞ്ഞു.കലോചീതമായ മാറ്റത്തിന് വിഥേയമാകുന്ന ഹൈന്ദവ ആചാരാനുഷ്ടാനങ്ങളില്‍ നവോദ്ധാനം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സിപിഎം എതിരാളികളെ ഉന്മൂലനം ചെയ്യുന്ന കാലഹരണപ്പെട്ട മാര്‍ക്സിസ്റ്റ് ആശയങ്ങളാണ് നവോത്ഥാനത്തിന് വിധേയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്കൊപ്പം എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്വത്തിന് വിശ്വാസികള്‍ക്കൊപ്പമുള്ള പരസ്യമായുള്ള പോരാട്ടങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി ' ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷതവഹിച്ചു മേഖലാ പ്രസിഡണ്ട് വി . വി.രാജന് കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി ''സി.മോഹനന് മാസ്റ്റര്‍ നാഷണല്‍ കൗണ്‍സില്‍ അംഗം പള്ളിയറ രാമന് എസ് ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ മോഹന്‍ദാസ് സംസ്ഥാന സമിതി അംഗങ്ങളായ കെ സദാനന്ദന് കൂട്ടാന്‍ ദാമോദരന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി അരിമുണ്ട സുരേഷ് ,കെ പി മധു ,രാധാ സുരേഷ് വിവിധ പോഷക സംഘടനാ പ്രസിഡണ്ടുമാരായ പ്രശാന്ത് മലവയല്‍ വി കെ രാജന് സുബ്രഹ്മണ്യന് ,ആരൂഡ രാമചന്ദ്രന് ,ജയ രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍