കാപ്പിസെറ്റ് ഗവ. ഹൈസ്കൂളിലെ തകര്‍ന്ന ഗ്രൗണ്ട് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവിശ്യം
പുല്‍പ്പള്ളി കാപ്പിസെറ്റ് മുതലിമാരന്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ട് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് പരാതി. 800 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 60 ശതമാനത്തിലേറെ ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്ത്ഥികളായിട്ടുപോലും സ്കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്കാന് ഗ്രൗണ്ടിന്റെ അപര്യാപ്ത മൂലം കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലും വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.സംസ്ഥാന സര്‍ക്കാരിന്റെയോ സ്പോര്‍ട്സ് കൗണ്‍സിലിന്റെയോ ത്രിതല പഞ്ചായത്തിന്റെയോ സഹായത്തോടെ ഗ്രൗണ്ടിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായിട്ടില്ല. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ഗ്രൗണ്ട് നവീകരിച്ച് മിനി സ്റ്റേഡിയമായി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയുടെ നേതൃത്വത്തില്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍