ഇന്നോവകാറിലെത്തി കാര്‍യാത്രികന്റെ പണവും ഫോണുകളും കവര്‍ന്ന കേസ് ;നാല് പ്രതികള്‍ കൂടി അറസ്റ്റില്‍; മോഷ്ടിച്ചത് 2.85 കോടിയെന്ന് സൂചന; ഇതുവരെ പിടികൂടിയത് 16 പേരെ
കഴിഞ്ഞ നവംബര്‍ മാസം തിരുനെല്ലി സ്റ്റേഷന് പരിധിയിലെ താഴെ 54 ല്‍ വെച്ചു സ്വര്‍ണ്ണ വ്യപാരികളുടെ സ്വിഫ്റ്റ് കാര്‍ അക്രമിച്ചു പണവും ഫോണുകളും കവന്ന കേസിലെ പ്രതികളായകോഴിക്കോട് സ്വദേശികളായ കൂട്ടുളി അമ്പലനിലം എന്‍പി ഷിബിന്‍ (35), കുന്നമംഗലം വട്ടന്പാറക്കല് എസ് വി സാരംഗ് (24),തൃശ്ശൂര്‍ സ്വദേശികളായ വരിന്തരപ്പിള്ളി പല്ലന് വീട്ടില്‍ പിഎം മുകേഷ് (30), പൊട്ടശ്ശേരി വീട്ടില്‍ ബിജി നിധീഷ് (28) എന്നിവരെയാണ് തിരുനെല്ലി എസ്ഐ ബിജു ആന്റണിയും എ. എസ്.പി വൈഭവ് സക്സെന ഐ.പി.എസി ന്റെ സ്പെഷ്യല്‍ സ്ക്വാഡിലെ അംഗംങ്ങളും ചേര്‍ന്ന് പിടികൂടിയത്.നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം ്രൈകം നമ്പര്‍ 385/ 18 പ്രകാരം തിരുനെല്ലി പോലീസ് സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തിരുന്നു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്ന്നശേഷംെ്രെ ഡവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മൂന്നാനക്കുഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നൂവെന്നായിരുന്നു പരാതി. ഉപേക്ഷിച്ച നിലയില്‍ കാറും, അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയ സംഭവത്തില്‍ മീനങ്ങാടി പോലീസ് ആദ്യമേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നാനകുഴിയിലാണ് ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ മാരുതി സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കറും ഒട്ടിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുത്തിപൊളിച്ച സീറ്റിനടിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര സ്വദേശികളും, വടകരയിലെ സ്വര്‍ണ്ണക്കച്ചവടക്കാരുമായ സംഘത്തിന്റേതാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറെന്ന് മനസ്സിലാകുകയായിരുന്നു. മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വില്‍പ്പന നടത്തിയ വകയില്‍ കിട്ടിയ 25 ലക്ഷം രൂപയുമായി വരുന്ന വഴിക്ക് തന്നെയുംെ്രെ ഡവറേയും അഞ്ചോളം കാറുകളിലായെത്തിയ സംഘം കാട്ടിക്കുളം അമ്പത്തിനാലില്‍വെച്ച് ആക്രമിച്ചതായും കൈവശമുണ്ടായിരുന്ന 25 ലക്ഷത്തില്‍ 20 ലക്ഷം രൂപ കവര്‍ന്നതായും സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി പോലീസില്‍ പരാതി നല്‍കിയിരുന്നു. പണം കവര്‍ന്ന ശേഷം പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി വിടുകയും പിന്നീട് കാറിന്റെെ്രെ ഡവറെയടക്കം കാര്‍ കവര്‍ച്ചസംഘം കടത്തികൊണ്ട് പോയതായും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന വ്യക്തി പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ പിടികൂടിയെ പ്രതികളെ ചോദ്യം ചെയ്തതില്‍ രണ്ട് കോടി എണ്‍പത്തഞ്ച് ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നതെന്നും, ഈ തുകയും മൊബൈല്‍ ഫോണുകളുമാണ് ആസൂത്രിതമായി പ്രതികള്‍ കവര്‍ന്നതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ മുപ്പതോളം പേര് ഗൂഢാലോചനയില്‍ പങ്കാളികളായതായി പോലീസിന് സൂചനയുണ്ട്. ഇതുവരെ അറസ്റ്റിലായ പതിനാറ് പ്രതികളും അറിയപ്പെടുന്ന ക്വട്ടേഷന്‍ ഗുണ്ടകളാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ മറ്റ് പ്രതികളെ കൂടി വലയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ല പോലീസ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍