ചാമപ്പാറ-കൊളവള്ളി തീരദേശ റോഡ് വനം വകുപ്പിന്റെ തടസങ്ങള്‍ നീക്കാന്‍ നടപടിയാരംഭിച്ചു
പുല്‍പ്പള്ളി:കൊളവള്ളി ചാമപ്പാറ റോഡിന്റെ ടാറിംങ്ങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ തടസ്സങ്ങള്‍ക്ക് പരിഹാരം കാണാന്‍ സീതാ മൗണ്ട് ഐശ്വര്യ കവലയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.ചാമപ്പാറ മുതല്‍ കൊളവള്ളി വരെയുള്ള 4 കീലോമീറ്റര്‍ ദൂരം ടാറിംങ്ങ് പ്രവര്‍ത്തികള്‍ നടത്തുന്നതിന് 2 കോടി രൂപ അനുവദിച്ചിരുന്നൂവെങ്കിലും റോഡ് നിര്‍മ്മാണത്തിന് വനം വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായിരുന്നു.ജനവാസ കേന്ദ്രമായതിനാല്‍ വനം വകുപ്പിന്റെ തടസ്സവാദങ്ങള്‍ ഉപേക്ഷിച്ച് റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനായി സി.സി.എഫ് മായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍,ഡി. എഫ്.ഒ രജ്ഞിത്ത്,പി.ഡബ്ല്യു.ഡി എന്‍ജീനിയര്‍ സാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍,റേയ്ഞ്ചര്‍ വി.രതീഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് പാഴുക്കാല,പി.എ പ്രകാശന്,ബിന്ദു ബിജു, ജോബി കരോട്ടുക്കുന്നേല്, ജോസഫ് പെരുവേലി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍