എറണാകുളം-തിരുവനന്തപുരം ലോ ഫ്ളോര്‍ ബസ്സില്‍ ടിക്കറ്റെടുക്കാന്‍ തയ്യാറായില്ലെന്ന വ്യാജേനെ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എ ഐസി ബാലകൃഷ്ണന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ബസ്സില്‍ കയറിയ താന്‍ എംഎല്‍എമാര്‍ക്ക് പാസ്സ് അനുവദനീയമാണോയെന്ന് കണ്ടക്ടറോട് ആരായുകയും അദ്ദേഹം അതിനകുറിച്ച് മേലധികാരികളോട് അന്വേഷിച്ച ശേഷം സാധ്യമല്ലെന്ന് അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയാണുണ്ടായത്. എന്നാല്‍ പ്രസ്തുത സംഭവം വേറെതരത്തില്‍ വ്യാഖ്യാനിച്ച് പട്ടികവര്ഗ്ഗക്കാരനായ തന്നെ അപമാനിക്കുന്ന തരത്തില്‍ വാര്ത്തപ്രചരിപ്പിക്കുകയാണുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം വാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ചാനലിനെതിരെ നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം ഫെയ്സ് ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍