ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
പുല്‍പ്പള്ളി ടൗണില്‍ നിന്നും ചുണ്ടക്കൊല്ലി പച്ചിക്കരമുക്ക് സുരഭിക്കവല പ്രദേശത്തേക്ക് ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് ആരോപിച്ച് പുല്‍പ്പള്ളി പോലീസിലും, പഞ്ചായത്തിലും, ആര്.ഡി.ഒ.ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി.പുല്‍പ്പള്ളി ടൗണിലെ മരിയ ജംഗ്ഷനില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ഓട്ടോകളാണ് യാതൊരു മാനദണ്ഡവുമില്ലാതെ ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം 100 ഓളം നാട്ടുകാരാണ് പ്രതിഷേധവുമായി പുല്പളളി സ്റ്റേഷനില്‍ എത്തിയത് പരാതി നല്‍കിയിട്ടും 15 ദിവസം കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പുല്‍പ്പള്ളി സ്റ്റേഷനില്‍ എത്തിയത്.തുട്യുര്ന്ന് നടന്ന ചര്‍ച്ചയില്‍ പ്രശ്നത്തിന് നാളെ പരിപാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്. നാട്ടുകാര്‍ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറിയത്.ബേബി അറക്കക്കുടി ,അദ്ധ്യക്ഷത വഹിച്ചുസുനില് പാലമറ്റം ,എന്‍.യു. ഉലഹന്നാന്', സാജന് കറ്റാട്ട്, ടോമി അബ്രാഹം, ജോര്‍ജ് പാലനാട്ട്, ഗോപി വാറാടിയില്, ഗോപി തൊഴുത്തിങ്കല്‍, തങ്കന് കടുപ്പില്എന്നിവര് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍