മഞ്ഞനിക്കരയിലേക്ക് കാല്‍നട തീര്‍ത്ഥയാത്ര ആരംഭിച്ചു
പുല്‍പ്പള്ളി:ലോകത്തിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥയാത്രയായ മഞ്ഞനിക്കര യാത്രക്ക് തുടക്കമായി.ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ നിന്നും പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയില്‍ പരിശുദ്ധ ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറിങ്കലേക്കുള്ള തീര്ത്ഥയാത്രക്കാണ് തുടക്കമായത്.മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര് പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ഫാ.എല്‍ദോസ് കൂരന്‍ താഴത്തുപറമ്പില്‍, ബെന്നി ചിറ്റേത്ത്, ബേസില്‍ കുളങ്ങാട്ടില്‍,ഷിജു മുഴയുംകിണറ്റുംകര എന്നിവര്‍ക്ക് പതാക കൈമാറി.തീര്‍ത്ഥയാത്രാ 400 കിലോമീറ്റര്‍ യാത്ര ചെയ്ത് ഫെബ്രുവരി 8 ന് മഞ്ഞനിക്കരയില്‍ എത്തിച്ചേരും.വികാരി ഫാ. അനില്‍ കൊമരിക്കല്‍ അധ്യക്ഷത വഹിച്ചു.ഫാ.ഡോ.ജേക്കബ് മീഖായേല്‍ പുല്ല്യാട്ടേല്‍, ഫാ.അജു ചാക്കോ അരത്തുംമാമൂട്ടില് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍