ജന ജാഗ്രതാ യോഗം ചേര്‍ന്നു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ മരക്കടവ് പ്രദേശത്ത് കടുവയുടെ അക്രമണത്തില്‍ വീണ്ടും കര്‍ണ്ണാടക സ്വദേശി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ മരക്കടവ് സെന്റ് ജോസഫ് പള്ളിയില്‍ പഞ്ചായത്ത്തല അടിയന്തര ജന ജാഗ്രതാ യോഗം വിളിച്ചു.ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ രതീഷ് കുമാര്‍ ജനങ്ങള്‍ക്ക് വേണ്ട ജാഗ്രതാ നിര്‍ദ്ദേശം നല്കി.കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്നും ജനപങ്കാളിത്തത്തോടെ മുളം കാടുകള്‍ ജെ.സി.ബി ഉപയോഗിച്ച് ഒടിച്ച് തീയിട്ട് നശിപ്പിക്കുവാനും ചര്‍ച്ചയില്‍ തീരുമാനമായി.യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍,കെ.കെ ബഷീര്‍ ഓഫീസര്‍ ദീപ്തി,പഞ്ചായത്തംഗങ്ങളായ മുനീര്‍ ആച്ചിക്കുളത്ത്,തോമസ് പാഴൂക്കാല,പി.എ പ്രകാശന്,ബിജു പുലകുടി ജാന്‍സി ജോസഫ്,ഫ.മാത്യു പൈക്കാട്ട്,പ്രദേശവാസികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍