ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് സ്റ്റാഫ് പാറ്റേണ്‍ റദ്ദ് ചെയ്ത നടപടി സ്വാഗതാര്‍ഹം:ഡിവൈഎഫ്ഐ
ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഴിമതി നടത്തി കുപ്രസിദ്ധി നേടിയ കെ കെ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണ സമിതി സഹകരണ നിയമവും ചട്ടങ്ങളും കാറ്റില്‍ പറത്തി നേടിയെടുത്ത അധിക തസ്തികകള്‍ റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ ബത്തേരി ബ്ലോക് കമ്മിറ്റി പ്രസ്താവിച്ചു. സഹകരണ ജോ രജിസ്ട്രാര്‍ ആയിരുന്ന ചന്ദ്രശേഖരനെ സ്വാധീനിച്ചാണ് മുന്‍ ഭരണസമിതി പതിനൊന്ന് തസ്തികകള്‍ നിയമാനുശ്രിതം അനുവദിക്കേണ്ടടുത്ത് 29 തസ്തികകള്‍ അനുവദിച്ച് വാങ്ങിയതെന്നും ഇതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായാണ് അനധികൃത തസ്തികകള്‍ റദ്ദ് ചെയ്തതെന്നും ഡിവൈഎഫ്ഐ ബ്ലോക് കമ്മിറ്റി പ്രസ്താവിച്ചു.അധിക തസ്തികള്‍ അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വയനാട് ജോയിന്റ് രജിസ്ട്രാര്‍ പി റഹിം റദ്ദാക്കി ഉത്തരവായിട്ടുണ്ട് . അഴിമതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ നിരന്തര പോരാട്ടത്തെ തുടര്‍ന്ന് ഭരണസമിതിയെ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരുന്നു. ഡിവൈഎഫ്ഐ ദീര്‍ഘകാലമായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നടപടിയെ ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മറ്റി സ്വഗതം ചെയ്യുന്നതായി നേതാക്കള്‍ പ്രസ്താവിച്ചു. ഈ ഉത്തരവിലൂടെ തസ്തിക ഇല്ലാതായ അനധികൃത ജീവനക്കാരെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് നിക്കം ചെയ്യണമെന്നും ഡി വൈഎഫ്ഐ സു ബത്തേരി ബ്ലോക്ക് കമ്മറ്റി അവശ്യപ്പെട്ടു. കുടാതെ 100 രൂപ അപേക്ഷ ഫീ അടച്ച ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച മുന്‍ ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി അവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ബത്തേരി ബ്ലോക്ക് സെക്രട്ടറി എം എസ് ഫെബിന്, ബ്ലോക്ക് പ്രസിഡന്റ് കെ വൈ നിഥിന് ,ജോയിന്റ് സെക്രട്ടറി ിധിഷ് സോമന് എന്നിവര്‍ സംസരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍