വിത്തുത്സവം പുരോഗമിക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട കര്‍ഷക കൂട്ടായ്മയായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിത്തുത്സവത്തിന്റെ എട്ടാം പതിപ്പ് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് റോഡില്‍ ചക്കാലക്കല്‍ ടൂറിസ്റ്റ് ഹോമിന് എതിര്‍വശം പ്രത്യേകം തയ്യാറാക്കിയ മൈതാനത്തില്‍ പുരേഗമിക്കുന്നു.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ കര്‍ഷക കൂട്ടായ്മകള്‍, സംഘടന അംഗങ്ങള്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, ഇന്ത്യയിലെ മറ്റ് വിത്ത് സംരകഷണ സംഘടനകള്‍,സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുടെ 70തോളം സ്റ്റാളുകള്‍ വിത്തുത്സവത്തെ സമ്പന്നമാക്കുന്നു.5000ത്തോളം സംഘടന അംഗങ്ങള്‍ തങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ശേഖരിച്ച് കൊണ്ടുവരുന്നതായ ഉത്പന്നങ്ങള്‍ നിറഞ്ഞ 30തോളം സ്റ്റാളുകള്‍ വിത്തുത്സവത്തിനു മാറ്റേകുന്നു മുന്നൂറോളം നെല്ലിനങ്ങള്‍ 136 പയര്‍ വര്‍ഗ്ഗങ്ങള്‍ വിവിധ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങി ആറായിരത്തില്പരം തനത് ജനുസ്സിലുള്ള വിത്തിനങ്ങള്‍ എന്നിവ ഈ സ്റ്റാളുകളിലായ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു കൂടാതെ വെച്ചൂര്‍, കാസര്ഗോടന് കുള്ളന്‍, ചെറുവള്ളി,വടകര,ഗീര്‍, തുടങ്ങി പന്ത്രണ്ടോളം നാടന്‍ പശുക്കളും നാടന്‍ കോഴി വര്‍ഗ്ഗങ്ങളും തുടങ്ങി വിവിധ ഇനം വളര്‍ത്തു മൃഗങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു വിത്തിന് മേല്‍ കര്‍ഷകനുള്ള അവകാശം ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയുന്ന വിവിധ സെമിനാറുകള്‍, ക്ലാസുകള്‍. എന്നിവയോടൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ഒരിക്കല്‍കൂടി മനസ്സിലാക്കുന്നതിനുള്ള അവസരംകൂടിയാണ് വിത്തുത്സവം. ജനുവരി 26ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാര് അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍