കടുവയെ തുരത്തി;മരക്കടവ് ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ കടുവയെ വനം വകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ തുരത്തി
പുല്‍പ്പള്ളി മരക്കടവില്‍ പശുക്കളെ അക്രമിച്ച് കൊന്ന കടുവയെ തുരത്താന്‍ വനംവകുപ്പും നാട്ടുകാരും നടത്തിയ ശ്രമത്തിനൊടുവില്‍ കടുവയെ തുരത്തി. ഇന്ന് വൈകിട്ട് 6 മണിയോടെ വനം വകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കടുവയെ കണ്ട പ്രദേശങ്ങള്‍ വളഞ്ഞ് വിവിധ സ്ഥലങ്ങളിലായി തീയിട്ടും ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും നടത്തിയ തിരച്ചിലില്‍ രാത്രി ഏഴരയോടെ കടുവയെ കണ്ടെത്തുകയായിരുന്നു. ആളുകളെ കണ്ടതിനെ തുടര്‍ന്ന് കടുവ കബനി പുഴയിലേക്ക് ചാടി നീന്തി കര്‍ണാടകയിലെ നാഗര്‍ ഹോളവനത്തി ലേക്ക് കയറിയെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു .വിണ്ടും കടുവ പശുവിന്റെ അവശിഷ്ടം ഭക്ഷിക്കാനെത്തുമോയെന്ന് കണ്ടെത്തുന്നതിനായി ക്യാമറ അവിടെ തന്നെ സ്ഥാപിക്കാനും നാളെ വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന് വൈകിട്ട് 4 മണിയോടെ മരക്കടവ് പ്രദേശത്തെ കടുവയെ തുരത്തുന്നതിന് മുമ്പായി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് മൈക്ക് കെട്ടി മുന്നറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു കടുവയെ തുരത്താന്‍ ശ്രമമാരംഭിച്ചത് കടുവ പശുക്കളെ അക്രമിച്ച സ്ഥലം ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ കൂട് വെക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ആരോഗ്യമുള്ള കടുവയായതിനാല്‍ പടക്കം പൊട്ടിച്ച് തുരത്തിയാല്‍ മതിയെന്ന നിലപാടാണ് വനംവകുപ്പിന്റേത്. പരിക്കോ മറ്റോ പ്രായമായതോ ആണെങ്കില്‍ മാത്രമേ കൂടുവെച്ച് പിടിക്കാന്‍ കഴിയുകയുള്ളുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കടുവയെ തുരത്താനുള്ള ശ്രമം വനം വകുപ്പ് സ്വികരിച്ചത് കടുവയെ പ്രദേശത്ത് നിന്ന് തുരത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ ആശങ്കയ്ക്ക് പരിഹാരമായി തി രച്ചിലിന് ചെതലയം റേഞ്ച് ഓഫീസര്‍ വി. രതീശന്, സുബൈര്‍, നാട്ടുകാരായ ജോസ് നെല്ലേടം ജെയ്യ്സണ് വല്ലയില്‍, തങ്കച്ചന് പൊന്നാരംകുന്നേല്, പ്രിന്‍സ് വെളിയത്ത്മാലില്‍, ഷൈജിന്‍ പാലക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍