തരിയോട് ഗ്രാമ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം പാസ്സായി
തരിയോട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി.എല്‍.ഡി.എഫിലെ പ്രതിനിധിയായിരുന്ന റീനാസുനിലിനെതിരെ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നല്കിയ പ്രമേയമാണ് ഏഴുവോട്ടുകളോടെ പാസ്സായത്.അവിശ്വാസ പ്രമേയം പാസ്സായതോടെ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരനും സ്ഥാനം രാജി വെച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി എല്‍ ഡി എഫ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന തരിയോട് ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് മുന്‍കൈയ്യെടുത്ത് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് വോട്ടെടുപ്പില്‍ പാസ്സായത്.ആറ് മാസം മുമ്പ് നല്കിയ പ്രമേയത്തില്‍ യോഗത്തിന് ബിജെപി അംഗങ്ങള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.ഇന്ന് രാവിലെ 11 മണിക്ക് നടന്ന ഭരണ സമിതി യോഗത്തില്‍ എല്‍ ഡി എഫിലെ അഞ്ചംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്നു.യു ഡി എഫിലെ ആറംഗങ്ങളും ബി ജെ പി യിലെ രണ്ടംഗങ്ങളും ഉള്‍പ്പെടെ എട്ടുപേരാണ് യോഗത്തിനെത്തിയത്.അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തിയപ്പോള്‍ ഏഴംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു.ബിജെപിയിലെ ഒരംഗം വോട്ട് രേഖപ്പെടുത്തിയില്ല.ഇതോടെ 13 അംഗഭരണ സമിതിയില്‍ ഭൂരിപക്ഷവും അവിശ്വാസം രേഖപ്പെടുത്തിയതോടെ പ്രമേയം പാസ്സാവുകയായിരുന്നു.ബിജെപി യ.ുഡിഎഫ് അവിശുദ്ധകൂട്ടുകെട്ടിലൂടെയാണ് പഞ്ചായത് ഭരണം അട്ടിമറിച്ചതെന്നും ഏറെ സംതൃപ്തിയോടെയാണ് സ്ഥനമൊഴിയുന്നതെന്നും റീനാസുനില് പറഞ്ഞു.ഭരണത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സംതൃപ്തരല്ലാത്തത് കൊണ്ടാണ് അവിശ്വാസം പാസ്സായതെന്ന് യുഡിഎഫ് അറിയിച്ചു.ശബരിമല വിഷയത്തില്‍ ബിജെപിയുടെ വികാരം മനസ്സിലാക്കിയാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തതെന്ന് ബിജെപി അംഗം പറഞ്ഞു.പ്രസിഡന്റ് പദവി നഷ്ടപ്പെട്ടതോടെ ഉച്ചയോടുകൂടി വൈസ്പ്രസിഡന്റ് സ്ഥാനവും എല്‍ഡി എഫ് രാജിവെച്ചു.യുഡിഎഫ് ഹൈക്കോടതി മുഖേന ആവശ്യപ്പെട്ടത് പ്രകാരം വന്‍ പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍