കെട്ടുനാട്ടി മഹോത്സവം നടത്തി
പുല്‍പ്പള്ളി കളനാടിക്കൊല്ലി ചൂരിയോട്ട് കൃഷ്ണന് കുട്ടിയുടെ പാടശേഖരത്തില്‍ നടന്ന കെട്ടുനാട്ടി വിത്തുവിതക്കല്‍ മഹോത്സവം പുതുമയുള്ള അനുഭവമായി. ജയശ്രി ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ്, സ്കൗട്, ഗൈഡ്സ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നടന്ന കെട്ടുനാട്ടി മഹോത്സവം പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക് പഞ്ചായത്ത് മെമ്പര്‍ മേഴ്സി ബെന്നി അദ്ധ്യക്ഷത വഹിച്ചു. പൂര്‍ണ്ണമായും ജൈവരീതിയിലാണ് കെട്ടുനാട്ടി കൃഷി നടത്തുന്നത്. ചാണകം, മണ്ണ്, പതിനഞ്ചോളം പച്ചിലകള്‍ അലിയിച്ച ഔഷധഗുണമുള്ള വെള്ളം എന്നിവ ചവിട്ടിക്കുഴച്ചാണ് വിത്തുണ്ടകള്‍ ഉണ്ടാക്കുന്നത്. മുളപ്പിച്ച ഈ വിത്തുണ്ടകള്‍ പൂട്ടിയൊരുക്കിയ വയലില്‍ നടുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വിതക്കുന്ന വിത്തുണ്ടകള്‍ക്ക് കൂടുതല്‍ കണ്ണികള്‍ ഉണ്ടാകും എന്നതാണ് കെട്ടുനാട്ടിയുടെ സവിശേഷത. ഏക്കറിന് 6 കിലോഗ്രാം വിത്ത് മാത്രം മതിയെന്നതും ആറ് ആളുകളുടെ പണികൊണ്ട് നടില്‍ വരെ നടക്കുമെന്നതും ഈ കൃഷിരീതിയുടെ മേ•കളാണ്. കീടങ്ങളുടെ ശല്യവും താരതമ്യേന കുറവായിരിക്കും.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ആര്. രമേശന്, കൃഷി ഓഫീസര്‍ ഉഷ, ജയശ്രി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ്, ശ്രീനിവാസന് പുന്നന്താനത്ത്, സി. കെ. അനുമോന്, മോഹനന് പുത്തന്‍കണ്ടത്തില്‍, പി. ആര്. തൃദീപ്കുമാര്‍, എം സി. സാബു, കെ. ആര്. ജയശ്രി, പ്രകാശന് അഴീക്കല്‍, ശ്രീജിത്ത് മണല്‍വയല്‍, മാളവിക, പി. കെ. അശ്വിന്, വിഷ്ണു, ഗൗതംലാല് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍