കടുവ കുടുങ്ങി
സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തേലംപറ്റ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്.തുടര്‍ന്ന് കടുവയെ ബത്തേരി വന്യജിവി സങ്കേതം മേധാവിയുടെ ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി.കടുവയുടെ ആക്രമണത്തില്‍ ഒരു പശു ചാവുകയും മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തേലംപറ്റ മുഞ്ഞനാട്ട് പാപ്പച്ചന്റെ വീടിനോട് ചേര്‍ന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന പശുകിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ ്വംഷ; ഉണര്‍ന്നെത്തിയപ്പോഴേക്കും കടുവ പശുവിനെ വിട്ടുഓടിമറഞ്ഞു. വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കം സ്ഥലത്തെത്തിയുന്നു. ബത്തേരി അസിസ്റ്റന്റ് വൈല് ്വംഷ;ഡ് ലൈഫ് വാര് ്വംഷ;ഡന് ്വംഷ; രമ്യരാഘവനടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതോടെ പ്രദേശവാസികള്പതിഷേധിച്ചിരുന്നു.തുടര്‍ന്ന് ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മതിയായ നഷ്ടപരിഹാരം നല്‍കാമെന്നും, പട്രോളിംഗ് ശക്തമാക്കാമെന്നും ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പതിനൊന്നുമണിയോടെ ആദ്യം കടുവയെ കൊന്നസ്ഥലത്തുനിന്നും നൂറുമീറ്റര്‍ മാറിയാണ് അടുത്ത പശുവിനെ കടുവ ആക്രമിച്ചത്. നൂല്‍പ്പുഴ പഞ്ചായത്തംഗമായ കുമിള്പ്പുര അനിലിന്റെ പശുകിടാവിനെയാണ് ആക്രമിച്ചുപരിക്കേല്ഷ;പ്പിച്ചു. മേയാന്‍വിട്ട പശുവിനെ മാറ്റികെട്ടുന്നതിന്നായി അനില്‍ ചെല്ലുമ്പോഴാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. തുടര്‍ന്ന് ബഹളം വെച്ചതോടെ അടുത്തുള്ള തോട്ടത്തിലേക്ക് കടുവ ഓടിമറയുകയായിരുന്നു.ഇതെ തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട്സ്ഥാപിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍