വൈഷ്ണവിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നീതി ലഭ്യമാക്കണം മാതാപിതാക്കള്‍; അനില്‍കുമാറിന്റെ ആത്മഹത്യക്ക് പിറകെ പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്റെ വിഷയത്തില്‍
കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലിയാണ ചെമ്പോക്കണ്ടി വൈഷ്ണവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് മാതാപിതാക്കളായ വിനോദും, സബിതയും കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള അന്വേഷണഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി നിഷ്പക്ഷമായി അന്വേഷണം നടത്തി തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇവര്‍ആവശ്യപ്പെട്ടു. ഒരുമാസം മുമ്പാണ് കിടപ്പുമുറിയില്‍ വൈഷ്ണവ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആത്മഹത്യകുറിപ്പില്‍ അധ്യാപകനായ നോബിളിന്റെ പേര് പരാമര്ശിച്ചിട്ടുമുണ്ടായിരുന്നുവെങ്കിലും അന്വേഷണഉദ്യോഗസ്ഥര്‍ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകുകയാണെന്നും അവര്‍ ആരോപിച്ചു.ആത്മഹത്യ കുറിപ്പനുസരിച്ച് സ്കൂളിലെ കെമിസ്ട്രിഅധ്യാപകനായ നോബിളിന്റെ ശാരീരികവും മാനസികവുമായ പീഢനം മൂലമാണ് മകന്മരിച്ചത്. എന്നാല്‍ ആത്മഹത്യാകുറിപ്പോ മറ്റ് രേഖകളോ എഫ്.ഐ.ആറില്ഉള്പ്പെടുത്താതെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരം പോലീസ് കേസ്ലഘൂകരിക്കുകയും അധ്യാപകന് ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങുകയുംചെയ്തിരിക്കുകയാണ്. എഫ്.ഐ.ആര്. തയ്യാറാക്കിയ വെള്ളമുണ്ട പോലീസ്സ്റ്റേഷനിലെ പൗലോസെന്ന ഉദ്യോഗസ്ഥന് തന്നെയാണ് ഇപ്പോഴും കേസ്അന്വേഷിക്കുന്നത്. സ്കൂളിനും അധ്യാപകനും അനുകൂലമായി നിലകൊള്ളുന്നവ്യക്തിയാണ് ഇദ്ദേഹമെന്നും ഈ അന്വേഷണത്തില്‍ തങ്ങള്‍ക്ക് നീതിലഭിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി കടുത്ത മാനസികവിഷമത്തിലാണ് തങ്ങള്‍. സ്കൂളിന്റെ ഭാഗത്ത്നിന്നും വീണ്ടും തങ്ങളെമാനസികമായി പീഢിപ്പിക്കുന്ന സമീപനമാണ് ഉണ്ടാവുന്നത്. വൈഷ്ണവിന്റെമരണത്തില് പങ്കുചേരാനോ ഒരു റീത്ത് സമര്‍പ്പിക്കാനോ തയ്യാറാകാത്തമാനേജ്മെന്റ് സ്കൂള്‍ അധികൃതരും അധ്യാപകനുവേണ്ടി വിദ്യാര്ത്ഥികളെകൂടികരുവാക്കുകയാണ്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ അനുഭവമുണ്ടാകരുതെന്നുംകുട്ടിക്ക് നേരെ അധ്യാപകന് എന്തുതരം പീഢനമാണ് നടത്തിയതെന്നറിയാന്തങ്ങള്ക്കവകാശമുണ്ടെന്നും ഇവര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെപോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നല്‍കും. സ്കൂളിന്റെഭാഗത്തുനിന്നും ഉണ്ടാകുന്ന സംശയകരമായ ഇടപെടലുകള്‍ അന്വേഷിക്കണമെന്നുംഇവര് പറഞ്ഞു. തലപ്പുഴയില്‍ സിപിഎം പ്രാവര്ത്തകനും ബാങ്ക് ജീവനക്കാരനുമായ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തവിഷയത്തില് ഇടപെട്ട കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്റെ വിഷയത്തില്‍ ഇടപ്പെട്ടില്ലെന്നും വിനോദ്പരാതിപ്പെട്ടു. ഭാര്യാപിതാവ് പി.കെ.ശങ്കരന്, കര്‍മ്മസമിതി ഭാരവാഹികളായവി.വി.ജോസ്, രാധാകൃഷ്ണന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍