ലോട്ടറി വിവാദം;പരാതിക്കാരനും കുടുംബവും സത്യാഗ്രഹ സമരം തുടങ്ങി.
ലോട്ടറി ഏജന്റ് ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും സത്യാഗ്രഹ സമരം തുടങ്ങി. അമരക്കുനി സ്വദേശിയായ കണ്ണംകുളത്തു വിശ്വംഭരനും കുടുംബവുമാണ് സമരം തുടങ്ങിയത്. പരാതി നല്‍കിയിട്ടും പുല്‍പ്പള്ളി പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. ആഗസ്ത് 30ന് താന്‍ എടുത്ത കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചെന്നാണ് വിശ്വംഭരന് അവകാശപ്പെടുന്നത്. എന്നാല്‍ ബന്ധുവും പുല്‍പ്പള്ളിയിലെ ശ്രീവിനായക ലോട്ടറി ഏജന്‍സി ഉടമസ്ഥനുമായ നിഷാദ് ലോട്ടറി തന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്തെന്നാണ് വിശ്വംഭരന് പറയുന്നത്.തുടര്‍ന്ന് പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി.ഐ. റെജീന കെ. ജോസ് തന്നോട് തട്ടിക്കയറിയെന്നും പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നും വിശ്വംഭരനും ബന്ധുക്കളും ആരോപിക്കുന്നു. ലോട്ടറി ടിക്കറ്റ് തിരുവനന്തപുരത്ത് ഹാജരാക്കിയിരിക്കുന്ന മുള്ളന്‍കൊല്ലി സ്വദേശിയായ മൂലേക്കാട്ട് വില്‍സണ്‍ എന്നയാള്‍ നിഷാദിന്റെ ബിനാമിയാണെന്നും വിശ്വംഭരന് ആരോപിക്കുന്നു. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ച് തനിക്ക് നീതി ലഭിക്കണമെന്നാണ് വിശ്വംഭരന് ആവശ്യപ്പെടുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍