ഹര്‍ത്താലിലെ ആക്രമണം; ബത്തേരിയില്‍ 13 പേര് അറസ്റ്റില്‍; ആറ് പേര് റിമാണ്ടില്‍; നാല് പേരെ നാളെ കോടതിയില്‍ ഹാജരാക്കും; മൂന്ന് പേര്‍ക്ക് ജാമ്യം
ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്തു. നിധിന്, മിഥുന്, സന്ദീപ്, ബിജോഷ്, രജീഷ് , പ്രമോദ്കുമാര്‍, സനില്‍ കുമാര്‍, സജി കുമാര്‍, സുമേഷ്, പ്രജിത്ത്, രാജു, രതീഷ്, ശങ്കുണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറുകള്‍, ലോറി, കെഎസ്ആര്‍ടിസി ബസ് എന്നിവ ആക്രമിച്ച് ചില്ലുകള്‍ എറിഞ്ഞ തകര്‍ക്കുകയും, നഗരത്തിലെ ബേക്കറി കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.
കല്ലൂരില്‍ ലോറിയുടെ ചില്ല് തകര്‍ത്ത് െ്രെഡവറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായ നിധിന്, മിഥുന്, സന്ദീപ് എന്നിവരെയും, ചീരാലില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാര്‍ അടിച്ച് പൊളിച്ച കേസില്‍ ബിജോഷ്, രജീഷ് എന്നിവരെയും, മോജോ ബേക്കറിയില്‍ ആക്രണം നടത്തിയ കേസില്‍ പ്രമോദ്കുമാര്‍, സനില്‍ കുമാര്‍ എന്നിവരെയും, ബീനാച്ചിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത് ആക്രമണം നടത്തിയ പ്രമോദ് കുമാര്‍, സനില്‍ കുമാര്‍, സജി കുമാര്‍ എന്നിവരെയും, ബത്തേരിയില്‍ കെഎസ്ആര്‍ടിസിയുടെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ സുമേഷ്, പ്രജിത്ത് എന്നിവരെയും,കല്ലൂരില്‍ കാര്‍ ആക്രമിച്ച് തകര്‍ത്ത കേസില്‍ നിഥിന്, മിഥുന്, രാജു,രതീഷ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ആറ് പ്രതികളെ റിമാണ്ട് ചെയ്തു. മറ്റ് പ്രതികളെ നാളെ ഹാജരാക്കുമെന്ന് ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എംഡി സുനില്‍ അറിയിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതികളായ രാജു, രതീഷ്, ശങ്കുണ്ണി എന്നിവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍