കൊലപാതക കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയില്‍ ;കൂളിവയലില്‍ മോഷണം നടത്തി പോകവേ നാട്ടുകാര്‍ തടഞ്ഞ് പോലീസിലേല്‍പ്പിച്ചു
തിരുവനന്തപുരം മലയം മേലെപെരിഞ്ഞാഴി വീട്ടില്‍ എസ്. ദീപു (32) വിനെയാണ് പനമരം എസ്.ഐ രാംകുമാര്‍, എസ്.സി.പി ഒ മെര്വിന് തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൂളിവയല്‍ കാട്ടിയത്ത് ഹംസയുടെ വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി അലമാരയിലുണ്ടായിരുന്ന ചെറിയ തുക മോഷ്ടിച്ച് പോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഇയ്യാള് അഞ്ചാംമൈല്‍ റോഡിലെ പോസ്റ്റ് ഓഫീസിലും, വെറ്ററിനറി ആശുപത്രിയിലും മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പണമൊന്നും ലഭിച്ചില്ല.ഇയ്യാള്‍ക്കെതിരെ പത്തനംതിട്ടയില്‍ കൊലപാതക കേസ്സും, തിരുവനന്തപുരത്ത് മാത്രം ഏഴോളം മോഷണ കേസ്സുകളും നിലവിലുണ്ട്. കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ദീപു ഇന്നലെ വൈകുന്നേരമാണ് മാനന്തവാടിയിലെത്തിയത്. തുടര്‍ന്ന് മദ്യം കഴിച്ച ശേഷം അഞ്ചാംമൈല്‍ ഭാഗത്തേക്ക് പോകുകയും മോഷണശ്രമം നടത്തുകയുമായിരുന്നു. ആദ്യ രണ്ട് ശ്രമ ങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമതായി ഹംസയുടെ വീട്ടില്‍ ഓട് പൊളിച്ച് കയറുകയായിരുന്നു. പിന്നീട് അലമാര കുത്തിതുറന്നെങ്കിലും 250 രൂപ മാത്രമാണ് ലഭിച്ചത്. ശേഷം സ്ഥലം വിടാനൊരുങ്ങവേ യാത്രാമധ്യേ സംശയം തോന്നിയ നാട്ടുകാര്‍ ഇയ്യാളെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പനമരം എസ്.ഐ രാംകുമാര്‍, എസ്.സി.പി.ഒ മെര്വിന് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണശ്രമങ്ങള്‍ നടന്നത് വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍