പുല്‍പ്പള്ളി സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടി അഴിമതി രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടി:ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
പുല്‍പ്പള്ളി സഹകരണ ബാങ്ക് പിരിച്ചുവിട്ട നടപടി നെറികെട്ട രാഷ്ട്രീയ മാണെന്ന മുന്‍പ്രസിഡന്റിന്റെ ആരോപണം അപഹാസ്യമാണെന്നും കഴിഞ്ഞ 15 വര്‍ഷം മാറിമാറി ഭരിച്ച മുന്പ്രസിഡണ്ുമാരുടെ അഴിമതി രാഷ്ട്രീയത്തി നുലഭിച്ച കനത്ത തിരിച്ചടിയാണെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കണ്വെന്ഷന് വിലയിരുത്തി.ഇനിയെങ്കിലും ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയുവാനും പൊ തുപ്രവര്ത്തന രംഗത്തുനിന്ന് മാറ്റി നിര്‍ത്തുവാനും അവര്‍ക്ക് പിന്തുണ നല്കുന്ന മതനേതാക്കളും ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ വിലകൊടുത്ത് എക്കാലവും ഭരണസമിതിയുടെ തലപ്പത്ത് ഇരിക്കാമെന്ന ചില നേതാക്കളുടെ വ്യാമോഹം പൊളിഞ്ഞതിന്റെ ജാള്യത മറക്കാനുളള നാടകമാണ് ഭരണസമിതി പ്രസി ഡണ്ിന്റെ ആരോപണത്തിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്. ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയ റ്റം സ്വാഗതാര്‍ഹമാണെന്നും അഴിമതിയില്‍ മുങ്ങിനില്ക്കുന്ന രാഷ്ട്രീയ ക്കാര്‍ക്ക് ഓശാനപാടാതെ യാതൊരുവിധ സ്വാധീനത്തിനും വഴങ്ങാതെ നിയ മപരമായി വര്‍ഷങ്ങള്‍ നീണ്ുനിന്ന സത്യസന്ധമായ പഴുതടച്ച അന്വോഷ ണമാണ് ഭരണസമിതിയെ പിരിച്ചുവിടുവാന്‍ ഇടയാക്കിയത്. ഭരണസമിതി പിരിച്ചുവിടാതിരിക്കുവാന് കാരണമുണ്െങ്കില് ബോധിപ്പിക്കുവാന്‍ ആവശ്യ പ്പെട്ടെങ്കിലും തെളിവുകള്‍ സഹിതം തൃപ്തികരമായ മറുപടി നല്കുവാന് പ്രസിഡണ്് ഉള്‍പ്പെടെയുള്ള ഭരണസമിതിക്ക് സാധിച്ചില്ല. ബാങ്കിന് നഷ്ടമായ കോടിക്കണക്കിന് രൂപ മുന്പ്രസിഡണ്ും, സെക്രട്ടറിയും ഉള്‍പ്പെടുന്ന ഭരണ സമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വയനാട്ടിലെ ഒരു മുഖ്യ കക്ഷിയുടെ നേതാക്കള്‍ ഭരിക്കുന്ന പല ബാങ്കുകളും സമാനമായ ക്രമക്കേടുകളുടെ പേരില്‍ അടുത്തകാലത്ത് പിരിച്ചുവിട പ്പെട്ടിട്ടുണ്്. വയനാട്ടിലെ സഹകരണരംഗത്ത് വര്‍ഷങ്ങളായി ചില നേതാക്കള്‍ നടത്തുന്ന അഴിമതി പുറത്തുവന്നിരിക്കുകായാണെന്നും ഇതിനെ വെള്ള പൂശാന്‍ ശ്രമിച്ച ഡി.സി.സി പ്രസിഡണ്ിനെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണെന്നും യോഗം ചൂണ്ികാട്ടി.
ബാങ്ക് നവീകരണം, സ്കൂട്ടര്‍ വിപണനം, ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ നിയമനം, അനാവശ്യമായ ടൗണ്‍ബ്രാഞ്ച് ആരംഭിക്കല്‍, ബിനാമി ഇടപാടി ലൂടെ കോടികളുടെ വായ്പാതട്ടിപ്പ് തുടങ്ങി ഭരണസമിതിയുടെ ക്രമ ക്കേടുകള്‍ ബാങ്കിനെ തകര്‍ച്ചയിലെത്തിച്ചു. ഈ ഇടപാടുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി ഭരണസമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും മുന്‍ പ്രസിഡണ്ിന്റെ ബന്ധു വിജിലന്‍സ് തലപ്പത്തിലിരുന്ന് അന്വേഷണം അട്ടിമറിക്കുകയാണെ ന്നും യോഗം ആരോപിച്ചു.
യോഗത്തില്‍ പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡണ്് അഡ്വ.വി.കെ സജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡണ്് വി.എസ് ചാക്കോ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോര്‍ജ്ജ് വാതുപ്പറമ്പില്, ഇ.റ്റി തോമസ്, ബാബു ജീരകപ്പാറ, തോമസ് കെ.സി, ജോര്‍ജ്ജ് ചാമക്കാലയില്‍, സനില്‍ അഗസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ പി.സി, തോമസ് സ്കറിയ, ജോര്‍ജ്ജ് എടൂര്‍, ബിജു അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍