പൂതാടി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാന്‍ഡ് വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാന്‍ഡ് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരട്ടെയെന്ന് മന്ത്രി ആശംസിച്ചു. പൂതാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം കണ്ടെത്തുന്നതിനായി തയ്യല്‍ പരിശീലനം വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. നാല് ഭരണസമിതികളുടെ കാലയളവില്‍ ഒട്ടേറെ നിയമപ്രശ്നങ്ങളും, കോടതിവിധികളും തരണം ചെയ്താണ് പൂതാടി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാന്‍ഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവിട്ട് 2015 ആഗസ്റ്റിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. കൂടാതെ 35 ലക്ഷം രൂപ ചെലവില്‍ വൈദ്യൂതികരണം, ജലവിതരണം, ബസ് ഷെല്‍ട്ടര്‍, പൊതു ശൗചാലയം എന്നിവയുടെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി 2.34 കോടി രൂപയുടെ പ്രവൃത്തികളാണ് ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാന്‍ഡിനായി പഞ്ചായത്ത് ഭരണസമിതി വിനിയോഗിച്ചത്. പ്രതിസന്ധികളെല്ലാം പരിഹരിച്ച് ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തന സജ്ജമായതോടെ പൂതാടി ഗ്രാപഞ്ചായത്തും വികസന പ്രതീക്ഷയിലാണ്.
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് കായിക അക്കാദമിയുടെ പ്രവര്ത്തനത്തനത്തിനും മന്ത്രി തുടക്കം കുറിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച സദസ്സില്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ടി. ബിനോയ്, ജലനിധി കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജര്‍ ജോര്‍ജ്ജ് മാത്യു എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച സാക്ഷരതാ പ്രേരകിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സാജീറയെ മന്ത്രി അനുമോദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍