തലയ്ക്കേറ്റ പരുക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സംഭവത്തില്‍ ദുരൂഹത; കൊലപാതകമെന്ന് ആരോപണം
കുറുക്കന്മൂല ആദിവാസി കോളനിയില്‍ താമസിക്കുന്ന പാല് വെളിച്ചം കോളനി യിലെ ബാലന് 28 ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തലയ്ക്കേറ്റ പരുക്കുകളോടെ ബാലനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ് പരുക്കേറ്റതെന്നായിരുന്നു ഭാര്യ ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് ബാലനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ഇന്ന് മരിക്കുകയുമായിരുന്നു.ഇതിനിടെ ബാലന്റെ തലക്കേറ്റ പരുക്ക് ഭാര്യ പിതാവ് മര്‍ദ്ദിച്ചത് മൂലമാണെന്ന് ഭാര്യയടക്കമുള്ളവര്‍ പിന്നീട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.രമ്യയാണ് ബാലന്റെ ഭാര്യ. നന്ദന്, ശരണ്യ എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍