അഞ്ച് വര്‍ഷത്തെ തുടര്‍ വിജയത്തിന് ശേഷം ആരോമല്‍ കലോത്സവ വേദിയില്‍ നിന്നും വിടവാങ്ങി
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലാ സ്കൂള്‍ കലോത്സവവേദികളില്‍ ശാസ്ത്രീയ നൃത്തരംഗത്ത് ആരോമലിനെ കവച്ചുവെക്കാന്‍ പ്രതിഭകളു ണ്ടായിരുന്നില്ല.ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം എന്നീയിനങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡോടെ തിരിച്ചെത്തിയ ദ്വാരക സേക്രട് ഹാര്‍ട് സ്കൂള്‍ വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സമാപിച്ച സ്കൂള്‍ കലോത്സവത്തോടെ സ്കൂള്‍ വേദികളില്‍ നിന്നും വിടവാങ്ങി.മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി സ്കൂളില്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് നൃത്തവേദികളില്‍ മത്സരരത്തിനായിയെത്തിയത്.
പിന്നീട് ദ്വാരകസേക്രട്ട് ഹയര്സെക്കണ്ടിറിസ്കൂളിലെത്തിയതോടെയാണ് സംസ്ഥാന തലത്തില്‍ പങ്കെടുക്കാനായത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈവര്‍ഷം മാത്രമാണ് അപ്പീലിലൂടെ ഒരിനത്തില്‍ സംസ്ഥാനമേളയില്‍ പങ്കെടുക്കേണ്ടി വന്നത്്.ഭരതനാട്യത്തിലാണ് ഈവര്‍ഷം അപ്പീലിലൂടെ പങ്കെടുക്കുകയും എ ഗ്രേഡ് നേടിയെടുക്കുകയും ചെയ്തത്.തോണിച്ചാല്‍ സ്വദേശികളായ വി രാജ് സുമ ദമ്പതികളുടെ മകനാണ് ആരോമല്‍,കഴിഞ്ഞ 14 വര്‍ഷമായി തൃശ്ശിലേരി സാബു മാസ്റ്ററുടെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍