നോബിള്‍ സാറിനെ നീതിക്ക് വിട്ടുനല്‍കുക നിയമവിധേയമായ ശിക്ഷവാങ്ങി നല്‍കുക; വൈഷ്ണവിന്റെ ആത്മഹത്യകുറിപ്പ് പുറത്ത്
തീകൊളുത്തി ആത്മഹത്യചെയ്ത ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. സ്കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിള്‍ എന്ന വ്യക്തിയുടെ കടുത്ത മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് വിഷ്ണു ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ നോബിള്‍ സാറിനെ നീതിക്ക് വിട്ടുനല്‍കുക, നിയമവിധേയമായ ശിക്ഷവാങ്ങി നല്‍കുക എന്നിങ്ങിനെയും കുറിപ്പില്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അധ്യാപകനെ പിന്തുണച്ചുകൊണ്ടും നിരവധിപേര്‍ രംഗത്ത് വരുന്നുണ്ട്. സ്കൂളിന്റെ പഠനനിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയനായ വ്യക്തിയാണ് നോബിളെന്നാണ് ഇവരുടെ വാദം.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിനുള്ളില്‍ വെച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു. സ്കൂളിലെ കെമിസ്ട്രി അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്.നോബിള്‍ എന്ന വ്യക്തിയുടെ കടുത്ത മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് വിഷ്ണു ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ നോബിള്‍ സാറിനെ നീതിക്ക് വിട്ടുനല്‍കുക, നിയമവിധേയമായ ശിക്ഷവാങ്ങി നല്‍കുക എന്നിങ്ങിനെയും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. 071218 എന്നും 101218 എന്നും രണ്ട് തീയതികള്‍ ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈഷ്ണവ് 7ാം തീയതി തന്നെ ആത്മഹത്യക്കൊരുങ്ങിയിരുന്നതായാണ് അനുമാനം.
എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥിയായ വൈഷണവ് പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു. കെമിസ്ട്രി അധ്യാപകനായ നോബിള്‍ വൈഷ്ണവിനെ പഠിപ്പിച്ചിരുന്നില്ല. എന്നാല്‍ സ്കൂളില്‍ നടന്നുവരുന്ന എന്‍ട്രന്‍സ് പരിശീലനമടക്കമുള്ളവയുടെ പൂര്‍ണ്ണ ചുമതല നോബിളിനായിരുന്നൂവെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് കര്‍ശന നിലപാടുകളാണ് സ്വീകരിച്ചിരുന്നതെന്നും പറയുന്നുണ്ട്. എന്നാല്‍ നോബിള്‍ സാറിന്‍രെ ഇത്തരം നിലപാടുകള്‍ മൂലമാണ് വിദ്യാലയത്തില്‍ അച്ചടക്കവും, പഠനനിലവാരവും മികച്ച രീതിയില്‍ പോകുന്നതെന്നാണ് ഒരു വിഭാഗം പ്രസ്താവിക്കുന്നത്. വിദ്യാലയത്തിന്റെ മികച്ച രീതിയിലുള്ള നിലവാരത്തിന് പിന്നിലെ പ്രമുഖസ്ഥാനം നോബിളെന്ന അധ്യാപകനാണെന്നതിന് മാനേജ്മെന്റിനും എതിരഭിപ്രായമില്ലാ.
എന്തുതന്നെയായാലും ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയതിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യകുറിപ്പില്‍ വ്യക്തമായി പരാമര്‍ശിച്ച സ്ഥിതിക്ക് അധ്യാപകനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കേസെടുക്കുമെന്ന് സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍