കൊളവള്ളി,കൃഗന്നൂര്‍ പാടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം
പുല്‍പ്പള്ളി: കര്‍ണ്ണാടക വനത്തില്‍ നിന്ന് കബനി പുഴ കടന്നെത്തുന്ന കാട്ടാനകള്‍ കൊളവള്ളി, കൃഗന്നുര്, പാടങ്ങളില്‍ വിളവെടുപ്പിന് പാകമായി നില്ക്കുന്ന നെല്പാടങ്ങള് ചവിട്ടിമെതിക്കുന്നു.നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകളില്‍ നിന്നും സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായെത്തുന്ന ആനകളാണ് നെല്ലുകള്‍ ചവിട്ടി നശിപ്പിക്കുന്നത്. പ്രളയക്കെടുതിയെ അതിജീവിച്ച് രണ്ടാമതും കൃഷിയിറക്കിയ കര്‍ഷകരാണ് ആനശല്യത്തെ തുടര്‍ന്ന് പൊറുതിമുട്ടുന്നത്. കബനി പുഴയോരത്ത് സ്ഥാപിച്ച വൈദ്യുതി ഫെന്‍സിംഗ് തകര്‍ന്നതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം. രാത്രി പാടത്ത് കാവല്മാടങ്ങളില് തീയിട്ടും പാട്ടകൊട്ടിയും ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളടക്കംകുട്ടമായെത്തുന്ന കാട്ടാനകള്‍ ആളുകള്‍ക്ക് നേരെ ചീറിയടുക്കുകയാണ്. ഒരാഴ്ചക്കകം കൊയ്ത് എടുക്കാന്‍ കഴിയുന്ന പാടങ്ങളില്‍ ആനയിറങ്ങി നെല്ലുകള്‍ നശിപ്പിച്ചതോടെ അയല്‍ക്കൂട്ടങ്ങളില്‍നിന്നും വായ്പയെടുത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. <യൃ> കൊയ്ത് കഴിയുന്നതുവരെയെങ്കിലും ആനയെ തുരത്താന്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് കര്‍ഷകരുടെ പരാതി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍