അന്താരാഷ്ട്ര സൈക്കിളിംഗ് മത്സരങ്ങള്‍ സമാപിച്ചു
കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച അഞ്ചാമത് രാജ്യാന്തര മൗണ്ടെയ്ന് ടെറയിന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍(കേരള എംടിബി) ഇറാന് താരങ്ങള്‍ ജേതാക്കളായി. ഇറാന് ദേശീയ ടീം അംഗവും ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവുമായ ഫറാസ് ഷോക്രി സ്വര്‍ണം നേടി. ഇറാന്റെ തന്നെ പര്‍വീസ് മര്ദാനിക്കാണ് വെള്ളി. പര്‍വീസും ഇറാന്റെ ദേശീയ ടീം അംഗമാണ്. ഇതോടൊപ്പം നടന്ന പുരുഷന്മാരുടെ ദേശീയതല മത്സരത്തില്‍ കര്‍ണാടകയുടെ കെ കിരണ്‍കുമാര്‍ രാജു സ്വര്‍ണവും ഹിമാചല്‍ പ്രദേശിന്റെ താരങ്ങളായ ദേവേന്ദര്‍ കുമാര്‍ വെള്ളിയും ഷിവന്‍ വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ പ്രണിത സോമനാണ് സ്വര്‍ണം. കേരള താരങ്ങളായ ലിഡിയ എം സണ്ണി വെള്ളിയും എ പി സായി ശ്രീ വെങ്കലവും നേടി. കേരളത്തിന്റെതന്നെ അതുല്യാ കെ സുധാകരന് നാലാംസ്ഥാനതെത്തി.എംടിബിയില്‍ തായ് ലന്‍ഡ് താരമായ ആദിസാക് തായിലങ്കക്കാണ് വെങ്കലം. 38.4 കിലോമീറ്റര്‍ ദൂരം ഒരുമണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനിട്ടും ഇരുപത്തി ഒന്‍പത് സെക്കന്റുമെടുത്താണ്്(1.43.29) ഫറാസ് പൂര്‍ത്തിയാക്കിയത്. പര്‍വീസ് ഒരുമണിക്കൂറും നാല്പ്പത്തിനാല് മിനിട്ടും 42 സെക്കന്റുമെടുത്തു. തായ് ലന്ഡിന്റ പരിവത്ത് താലങ്ക് നാലാമതും നേപ്പാളിന്റെ ബുദ്ധി ബഹദൂര്‍ തമാങ് അഞ്ചാമതുമെത്തി. ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണ് അന്താരാഷ്ട്ര മൗണ്ടെയ്ന് ടെറയിന്‍ ക്രോസ് കണ്ട്രിയില് മത്സരിച്ചത്.
ഇതോടൊപ്പം നടന്ന പുരുഷന്മാരുടെ ദേശീയതല മത്സരത്തില്‍ കര്‍ണാടകയുടെ കെ കിരണ്‍കുമാര്‍ രാജു സ്വര്‍ണവും ഹിമാചല്‍ പ്രദേശിന്റെ താരങ്ങളായ ദേവേന്ദര്‍ കുമാര്‍ വെള്ളിയും ഷിവന്‍ വെങ്കലവും നേടി. ആര്‍മി അഡ്വവഞ്ചര്‍ വിങ്ങിലെ രമേഷ് അലെ നാലാമതും കെ ആശിഷ് അഞ്ചാമതുമായി. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ പ്രണിത സോമനാണ് സ്വര്‍ണം. കേരള താരങ്ങളായ ലിഡിയ എം സണ്ണി വെള്ളിയും എ പി സായി ശ്രീ വെങ്കലവും നേടി. കേരളത്തിന്റെതന്നെ അതുല്യാ കെ സുധാകരന് നാലാംസ്ഥാനതെത്തി. കേരളത്തില്‍ പരിശീലിക്കുന്ന ആന്ധ്രപ്രദേശിന്റെ തീര്ഥാ നായര്‍ അഞ്ചാമതായി. ആദ്യമായാണ് കേരള എംടിബിയില്‍ വനിതകളുടെ മത്സരം ഉള്‍പ്പെടുത്തിയത്.
മാന്തവാടിയിലെ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിലായിരുന്നു മത്സരം. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനംചെയ്തു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമ്മാനദാനം നിര്‍വഹിച്ചു. അന്താരാഷ്ട്ര മത്സരത്തിലെ വിജയിക്ക് ഒന്നേകാല്‍ ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് എണ്‍പതിനായിരവും മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം രൂപയും സമ്മാനം നല്കി. നാല്, അഞ്ച് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 25000, 2000 രൂപ വീതവും നല്കി.
പുരുഷന്മാരുടെ ദേശീയ തസരത്തിലെ വിജയിക്ക് ഒരു ലക്ഷവും രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50000, 25000, 10000 രൂപാ വീതവും സമ്മാനം നല്കി. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും നല്‍കും. മൂന്ന്, നാല് സ്ഥാനം നേടിയവര്‍ക്ക് 20000, 15000 രൂപാ വീതവും നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍