ജൈവ പച്ചക്കറികൃഷിയില്‍ നൂറുമേനി വിളയിച്ച് കൃപാലയ സ്പെഷല്‍ സ്കൂള്‍
പുല്‍പ്പള്ളി: ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കീടനാശിനി നിറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവുമായി പുല്‍പ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യപകരുടെയും നേതൃത്വത്തില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. സ്കൂളിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി തരിശ് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കര്‍ സ്ഥലത്ത് പച്ചക്കറി വിളയിച്ചാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നത്. പച്ചക്കറി തോട്ടത്തില്‍ പയര്‍,വെണ്ട,തക്കാളി,കോളി ഫഌര്‍,ബീറ്റ്റൂട്ട്,ചീര,കാബേജ്, വെള്ളരി,കക്കരി,പടവലം, ബീന്‍സ്, മുളക്, ചൂരയ്ക്കാ, മത്തന്‍, കുമ്പളം ഉള്‍പ്പടെ ഇരുപത് ഇനം പച്ചക്കറികളാണ് പ്രളയക്കെടുതിയെ അതിജീവിച്ചും ഇവര്‍ കൃഷി ചെയ്തത്.കൃഷിഭവന്റെ മാര്‍ഗനിര്‍ദ്ദേശത്തോടെയാണ് കൃഷി രീതികള്‍ അവലംബിച്ചത്. കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറികള്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കറികള്‍ക്കായി ഉപയോഗിക്കുകയാണ്. ബാക്കിവരുന്നവ പുറത്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. ജൈവ പച്ചക്കറികള്‍ ആയതിനാല്‍ ആവശ്യക്കാരും ഏറെയാണ്. സ്കൂളിലെത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കൃഷി രീതികളെക്കുറിച്ച് പരിജ്ഞാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് പച്ചക്കറിക്കൃഷി ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍