ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ലോട്ടറി ഏജന്റ് തട്ടിയെടുത്തെന്ന കേസ്;പോലീസിനെതിരെ ആരോപണവുമായി പരാതിക്കാരന്
പുല്‍പ്പള്ളി:ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ലോട്ടറി ഏജന്റ് തട്ടിയെടുത്തെന്ന കേസില്‍ പുല്‍പ്പള്ളി പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ച് വരുത്തി തന്നെക്കൊണ്ട് വിവിധ രേഖകളില്‍ ഒപ്പിടീപ്പിച്ചതായി പരാതിക്കാരനായ കണ്ണംകുളത്ത് വിശ്വംഭരന് പറഞ്ഞു.കേസ് വ്യാജമാണെന്ന തരത്തില്‍ എഴുതിയിട്ടുള്ള പേപ്പറുകളിലാണ് തന്നെക്കൊണ്ട് ഒപ്പിടുവിപ്പിച്ചതെന്നും ഇതുമായി എസ്.പി. ഓഫീസില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായതെന്നും വിശ്വംഭരന് പറഞ്ഞു.ലോട്ടറി തട്ടിയെടുത്ത വിനായക ലോട്ടറി ഏജന്‍സി ഉടമ നിഷാദും ഇയാളുടെ ബിനാമിയായി ലോട്ടറി ഹാജരാക്കിയ വാടാനക്കവല സ്വദേശിയും പുല്പള്ളി പോലീസും ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ പത്ത് മുതല്‍ പുല്‍പ്പള്ളി ടൗണില്‍ ലോട്ടറി ഏജന്‍സിയുടെ മുന്പില് കുടുംബവുമൊത്ത് നിരാഹാര സമരം ആരംഭിക്കുമെന്നും വിശ്വംഭരന് പറഞ്ഞു.കണ്ണംകുളത്ത് വിശ്വംഭരന്, ആന്റണി പൂത്തോട്ടയില്‍, ബിജു പ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍