വൈ.എം.സി.എ യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം:ഐ.സിബാലകൃഷ്ണന്‍ എം.എല്‍.എ
പുല്‍പ്പള്ളി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വൈ.എം.സി.എയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി കുടുംബങ്ങള്‍ക്ക് സഹായകരമായിരിക്കുകയാണെന്നും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വൈ.എം.സി.എയുടെ സേവനങ്ങള്‍ ഒരു കൈത്താങ്ങായി മാറിയെന്നും ഐ.സിബാലകൃഷ്ണന്‍ എം.എല്‍.എ.പ്രളയക്കെടുതി മുലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതില് വൈ.എം.സി.എ പ്രവര്‍ത്തകര്‍ സജീവ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.വൈ.എം.സി.എ പെരിക്കല്ലുര്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ധനസഹായ വിതരണവും ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ യൂണിറ്റിന്റെ നേതൃത്വത്തില്‍ 13 കുടുംബങ്ങള്‍ക്ക് പശുക്കിടാരികളും 19 കുടുംബങ്ങള്‍ക്ക് ആടുകളും ചടങ്ങില്‍ വിതരണം ചെയ്തു.ഇതിന് പുറമെ വിവിധ രോഗങ്ങളും മറ്റ് തരത്തിലുള്ള ദുരിതമനുഭവിക്കുന്ന നിര്ദ്ദനരോഗികളായ 35 പേര്‍ക്ക് 5000 രുപവിതം സാമ്പത്തിക സഹായവും വൈ.എം.സി.എ യുടെയും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് നെ സസെറ്റിയുടെയും നേതൃതത്തില്‍ പ്രകൃതി ദുരിതാശ്വാസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വിടുകള്‍ക്കുള്ള ആദ്യ ഗഡു വിതരണവും ചടങ്ങില്‍ നടന്നു. വൈ.എം.സി.എ യുണിറ്റ് പ്രസിഡണ്ട് ഷാജി വെച്ചു വെട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ.സുനില്‍ പാറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ കിടാരി വിതരണവും: ഗ്രാമവഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് ആടുകളുടെ വിതരണവും ജില്ലാ പഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍ കാവില്‍ നിര്‍ദ്ദന കിടപ്പു രോഗികള്‍ക്കുള്ള സനായ വിതരണവും പ്രഫ: തര്യദ്ഭവന നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡു വിതരണവും നിര്‍വഹിച്ചു.ലോഗോ ക്വിസില്‍ രൂപതാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും നേടിയ ഐറിന് മാത്യുവിനെ ചടങ്ങില്‍ മാത്യു മത്തായി ആതിര ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മേഴ്സി ബെന്നി, മുനീര്‍ ആച്ചിക്കുളത്ത്, മത്തച്ചന് തറയില്‍, റോബിന് പുക്കുമ്പേല്‍, സാന്‍സ് ചെമ്പകത്തിനാല്‍, സജി പെരുമ്പില്‍, സജി കൊല്ലാറാത്ത്, ജാന്‍സി ജോസഫ്, ബെന്നി മോരുക്കുന്നേല് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍