ദുരിതാശ്വാസ കിറ്റ് വിതരണത്തില്‍ ക്രമക്കേടെന്ന് ആരോപണം
പ്രളയബാധിതര്ക്ക്വേള്ഡ് വിഷന്‍ സന്നദ്ധ സംഘടന നല്കുന്ന ദുരിതാശ്വാസകിറ്റ് വിതരണത്തില്‍ പനമരം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം.അര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി വേള്‍ഡ് വിഷന്‍ ചുമതലപ്പെടുത്തിയ വാര്‍ഡ് മെമ്പര്‍ 103 കുടുംബങ്ങളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ക്വിറ്റ് വിതരണം ചെയ്തത് .സ്വന്തം കുടുംബത്തിലെയും മുസ്ലിം ലീഗ് പാര്‍ട്ടി പ്രവര്‍ത്തകരെയും മാത്രം ആണ് ലിസ്റ്റില്‍ ഉള്‍പെടുത്തിയതെന്ന് വാര്‍ഡ് സംരക്ഷണ സമിതിയംഗങ്ങള്‍ ആരോപിച്ചു. വാര്ഡിലെനാല്പത് ശതമാനത്തോളം വരുന്ന ആദിവാസികളിലെ പണിയ വിഭാഗത്തില്‍ പെട്ട ഒരാളെ പോലും ലിസ്റ്റില്‍ ഉള്പെടുത്തിയിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുുത്തി.
വര്‍ഷങ്ങളായി ശരീരം തളര്‍ന്നു കിടപ്പിലായവരെയും ലിസ്റ്റില്‍ പരിഗണിച്ചിട്ടില്ല. ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പ്രമോട്ടര്മാരെയൊ അംഗന്‍വാടി ടീച്ചര്മാരെയൊ അറിയിക്കാതെയാണ് മുസ്ലിം ലീഗിലെ ചില പ്രാദേശിക നേതാകന്മാരും വാര്‍ഡ് മെമ്പറും ചേര്‍ന്നാണ് ലിസ്റ്റ് തയ്യാറാക്കിയത്.പത്ത് ലക്ഷത്തോളംരൂപയുടെ കിറ്റാണ് വാര്‍ഡില്‍ വിതരണം ചെയ്തത്.വാര്‍ഡ് മെമ്പര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ പ്രധാനികള്‍ മുസ്ലിം ലീഗ്ശാഖാ പ്രസിഡന്റുമാരും നേതാകന്മാരും
മുസ്ലിംലീഗിലെ ചില പ്രാദേശിക നേതാകന്മാരുംവാര്ഡ് മെമ്പറും ചേര്‍ന്ന് അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം കിറ്റ് വിതരണം ചെയ്യാന്‍ ഇഒ റിലീഫ് സെന്ററിന്റെയൊ ബൈത്തുറഹ്മയുടെയൊ ഫണ്ട് അല്ലാ ഇതെന്നും വാര്‍ഡ് സംരക്ഷണ സമിതി കുറ്റപ്പെടുത്തി.വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡില്‍നടന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ക്വിറ്റ് വിതരണം നടത്തിയതില്‍ ഉള്ള വന്‍ ക്രമക്കേട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നുംവാര്ഡ് സംരക്ഷണ സമിതി അംഗങ്ങളായ കാസിം വി, റഷീദ് സി, സൈനുദ്ധീന്‍ പി, കാദര്‍ റ്റി എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍