ആദിവാസികളുടെ ഫണ്ടില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ അപഹരിച്ചു; ട്രൈബല്‍ ഉദ്യോഗസ്ഥന് ആറ് വര്‍ഷം തടവും, ഒന്നരലക്ഷം പിഴയും; ശിക്ഷവിധിച്ചത് 22 വര്‍ഷത്തിന് ശേഷം
1995 1996 കാലഘട്ടത്തില്‍ ബത്തേരി ്രൈടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന കെ.കെ.സോമനെയാണ് അഴിമതി നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷ നിയമവും പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വിവിധ വകുപ്പുകള്‍ പ്രകാരം ആകെ ആറ് വര്ഷംതടവിനും 1,50,000 രൂപ പിഴ അടക്കുവാനും കോടതി വിധിച്ചത്.തലശ്ശേരി വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ & വിജിലന്‍സ് ജഡ്ജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രതിയെ തടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.പ്രതിയായ കെ.കെ.സോമന് സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി ജോലി ചെയ്തുവന്ന കാല ഘട്ടത്തില്‍ ഓഫീസ് രേഖകളില്‍ കൃത്രിമം കാണിച്ചും വ്യാജ രേഖയുണ്ടാക്കിയും ആദിവാസി ഗുണഭോക്താക്കള്‍ക്ക് ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം പദ്ധതി പ്രകാരം അനുവദിച്ച തുകയില്‍ നിന്നും 2,42,510 രൂപ അപഹരിച്ചു എന്നതാണ് കേസ്. പ്രതിയെ അഴിമതി നിരോധന നിയമം സെക്ഷന്‍ 13(1)(സി) പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50000 രൂപ പിഴ ഈടാക്കുന്നതിനും , ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 409 പ്രകാരം രണ്ടു വര്‍ഷത്തെ തടവിനും 50000 രൂപയും പിഴ ഈടാക്കുന്നതിനും, ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 477എ പ്രകാരം രണ്ടു വര്ഷത്തെതടവിനും 50000 രൂപ പിഴ ഈടാക്കുന്നതിനുമാണ് തലശ്ശേരി എന്ക്വയറികമ്മീഷണര് ആന്റ് സ്പെഷ്യല്‍ ജഡ്ജ് ആര്.ബൈജുനാഥ് ശിക്ഷിച്ചത്. അപ്രകാരം ആകെ ആറ് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. എന്നാല്‍ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നുംപിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.
വയനാട് വിജിലന്‍സ് യൂണിറ്റ് മുന്‍ ഡിവൈഎസ്പി കെ.പി.ഫിലിപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിവൈഎസ്പി മാരായ ശ്രീശുകന്‍ ,വി.വി.നാരായണന് പോലീസ് ഇന്‍സ്പെക്ടര്‍ സി.ടി.ടോം എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ മുന്‍ ഡി.വൈ.എസ്.പി കെ.കെ.അബ്ദുള്‍ഹമീദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിന് വേണ്ടി അഡിഷണല്‍ ലീഗല്‍ അഡൈ്വസര്‍ ശൈലജന്‍ ഹാജരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍