ആദിവാസി യുവാവ് പനിബാധിച്ച് മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാളക്കൊല്ലി ഉദയക്കര കോളനിയിലെ രാജു (35)വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പത്ത് ദിവസം മുന്‍പ് പനി കൂടുതലായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം അസുഖം ഗുരുതരമല്ലെന്ന ധാരണയില്‍ രാജുവിനെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ഇന്ന് മരണപ്പെടുകയുമായിരുന്നു. എന്നാല്‍ രോഗമെന്തെന്ന് വ്യക്തമായി കണ്ടെത്താത്തത് മൂലമാണ് രാജു മരിക്കാന്‍ കാരണമായതെന്നുള്ളതെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.പനിമൂലം അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാജുവിന് പനിയാണോ മഞ്ഞപ്പിത്തമാണോയെന്ന് വ്യക്തമായി പറയാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. രാജുവിനെ പരിചരിച്ചവര്‍ക്ക് ഉള്‍പ്പെടെ പ്രതിരോധ കുത്തിവെയ്പ് നടത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാഴ്ന്നിരിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. രോഗം മൂര്‍ച്ഛിച്ചിട്ടും യഥാ സമയം ആരോഗ്യ വകുപ്പിന്റെയോ ്രൈടബല്‍ വകുപ്പിന്റെയോ ശ്രദ്ധയെത്തിയില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഉഷയാണ് രാജുവിന്റെ ഭാര്യ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍