നാടിന് ഉത്സവമൊരുക്കി കുടുംബശ്രീ വയനാട് ഗോത്ര മേള ‘നങ്കആട്ട’ സമാപിച്ചു
സു.ബത്തേരി:നാടിന് ഉത്സവമൊരുക്കി കുടുംബശ്രീ വയനാട് ഗോത്രമേള “ നങ്കആട്ട 2018” സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ സമാപിച്ചു.മേളയുടെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളുടെ പ്രദര്‍ശനം,പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, തനത് ഉല്പന്നങ്ങളുടെ പ്രദര്‍ശനം, വില്പന, ഗോത്ര സംസ്കാരിക ഫോട്ടോ പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം,’ഗോത്ര മുന്നേറ്റം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവയും നടന്നു.വിവിധ സമുദായങ്ങളുടെ ആചാരങ്ങളും സംസ്കാരവും സുല്‍ത്താന്‍ ബത്തേരി നഗരാ സഭാ ഹാളിനെ ആഘോഷ മുഖരിതമാക്കി. വിവിധ സമുദായങ്ങളുടെ വട്ടക്കളി, കമ്പള നൃത്തം, കോല്‍ക്കളി, ഗദ്ദിക, വടക്കന്‍ പാട്ട്, നെല്ല് കുത്ത് പാട്ട്, തോട്ടി ആട്ട,ഊരാളിക്കളി എന്നിവയും അരങ്ങിലെത്തി.മേളയോടനുബന്ധിച്ച് വിവിധങ്ങളായ കലാ കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ നടത്തിയിരുന്നത്. .കുടുംബശ്രീ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട യൂത്ത് ക്ലബ്ബുകള്‍ക്കായി നവംബര്‍ 18 മുതല്‍ 21 വരെ ബ്ലോക്ക് തലങ്ങളില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളെ വെച്ചു കൊണ്ട് ജില്ലാ തല മത്സരം ഡിസംബര്‍ 2 ന് നടക്കും.മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലം നല്കി ഗോത്രശ്രീ വയനാട് എന്ന പേരില്‍ കുടുംബശ്രീ ഫുട്ബോള്‍ ടീമിനെ വാര്‍ത്തെടുക്കുക എന്നതും ലക്ഷ്യമാണ്. പട്ടിക വര്‍ഗ്ഗ യൂത്ത് ക്ലബ്ബുകള്‍ക്കായി ജില്ലാതലത്തില്‍ അത്ലറ്റിക്സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളില്‍ മേളയുടെ ഭാഗമായി നടക്കും.ആദിവാസി മേഖലയില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കാറ്ററിംഗ് ഗ്രൂപ്പിന്റെ അരങ്ങേറ്റവും മേളയില്‍ നടന്നു. ജില്ലാ സ്കൂള്‍ യുവജനോത്സവത്തില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ കല്ലൂര്‍ എം ആര് എസ് സ്കൂള്‍ ടീമിനെ ആദരിക്കുകയും ചെയ്തു. മേളയുടെ ഭാഗമായി വയനാട് നാട്ടുക്കൂട്ടവും തിരുനെല്ലി ബേഗൂര്‍ സ്വദോ ധിമ്മി കാട്ടുനായ്ക്ക കലാസംഘവും ബത്തേരി തുടിത്താളം കലാസംഘവും അവതരിപ്പിച്ച പരിപാടിയും നടന്നു.ദേശീയ അവാര്‍ഡ് ജേതാവ് അനീസ് കെ മാപ്പിളയെ ആദരിക്കുകയും ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുകയും ചെയ്തു. ഗോത്രമേളയുടെ സമാപന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ശ്രീ ടി എല്‍ സാബു കലാകാരന്മാര്ക്ക് ഉപഹാരം വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍