പുല്‍പ്പള്ളി പഴശ്ശി രാജാ കമ്മ്യൂണിറ്റി;ഏഴാമത് പഴശ്ശി രാജാ അവാര്‍ഡ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക്
പുല്‍പ്പള്ളി പഴശ്ശി രാജാ കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ ഏഴാമത് പഴശ്ശി രാജാ അവാര്‍ഡ് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക് നല്കുവാന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സമസ്ത കേരള ജംയ്യിത്തുള് ഉലമ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.മലബാറിന്റെയും സവിശേഷമായി വയനാടിന്റെയും സമഗ്ര വികസനത്തിനും പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമായി നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.ബത്തേരി രൂപതാധ്യക്ഷന്‍ മോസ്റ്റ്.റവ.ഡോ.ജോസഫ് മാര്‍തോമസ് അധ്യക്ഷനായ സമിതിയാണ് ഇദേഹത്തെ തിരഞ്ഞെടുത്തത് .മത സൗഹാര്‍ദത്തിനും മാനവികതയ്ക്കും ഇദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.വയനാട് മുസ്ലീം ഓര്‍ഫനേജിന്റെ കീഴില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ അടക്കം ഉള22 ഓളം സ്ഥാപനങ്ങളുടെ രക്ഷാധികാരി കുടിയായ ഇദ്ദേഹം വയനാടിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുവാന്‍ അക്ഷീണം പ്രയത്നിക്കുന്ന വ്യക്തിയാണ് ദാരുള്‍ ഹുദാം ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ചാന്‍സിലര്‍, പട്ടിക്കാട് ജാമിയ നുരിയ അറബിക് കോളേജ് എം ' ഇ എ എ എന്‍ജീനിയറിംഗ് കോളേജ് ഇ.എം.ഇ.എ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ അധ്യക്ഷനെന്ന നിലയില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ഷിഹാബ് തങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാന്‍ കാത്തതാണെന്ന് കമ്മിറ്റി വിലയിരുത്തി ഈ മാസം 30 ന് പഴശ്ശിരാജ് കോളേജില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യുംമെന്ന് ഭാരവാഹികളായ ഫാ.ജോര്‍ജ് ആലം മുട്ടില്‍ ' ഫാ.ടോണി കോഴിമണ്ണില്‍ പ്രിന്‍സിപ്പാള്‍ എ.എ റോയി, ഡോ.ജോഷി മാത്യു സലീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍