വിവാദമായ ലോട്ടറി തട്ടിപ്പ് കേസില്‍ വഴിത്തിരിവ് ;ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ഹാജരാക്കി
പുല്പള്ളി:ആഗസ്ത് 30ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് ലോട്ടറി ഏജന്റ് തട്ടിയെടുത്തെന്ന് ആരോപിച്ച് അമരക്കുനി സ്വദേശി വിശ്വംഭരന് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരാള്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ഹാജരാക്കിയിരിക്കുകയാണ്.വടാനക്കവല സ്വദേശിയാണ് ലോട്ടറി ഹാജരാക്കിയിരിക്കുന്നത്. ലോട്ടറി ഫലം വന്നതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ലോട്ടറി ഹാജരാക്കിയിരുന്നത്. കേസില്‍ പുല്‍പ്പള്ളി പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയ്യാള് ലോട്ടറി ഹാജരാക്കിയത്. ആഗസ്ത് 30ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് ബന്ധുവും വിനായക ലോട്ടറി ഏജന്‍സിയുടെ ഉടമസ്ഥനുമായ നിഷാദ് തട്ടിയെടുത്തെന്നായിരുന്നു വിശ്വംഭരന്റെ പരാതി. ഇപ്പോള്‍ ലോട്ടറി ഹാജരാക്കിയ ആള് ബിനാമിയാണെന്നും ആരോപണമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍