ദേശീയപാത നിര്‍മ്മാണം: വനം വകുപ്പിനെതിരെ യുവജനക്കൂട്ടായ്മ
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധനത്തിന് പിന്നാലെ ദേശീയപാതയുടെ വീതി കൂട്ടലും കലുങ്ക് നിര്‍മ്മാണവും തടഞ്ഞവനം വകുപ്പ് നടപടി വയനാടിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് ബത്തേരിയിലെ യുവജനക്കൂട്ടായ്മ്മ ആരോപിച്ചു.പാതക്ക് വീതി കൂട്ടാന്‍ അനുവദിക്കാതെ ദേശീയപാത പദവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് വനംവകുപ്പ് പ്രാവര്‍ത്തികമാക്കുന്നത്. കര്‍ണാടകയിലെ വനപാത പോലും വീതി കൂട്ടി കഴിഞ്ഞിരിക്കെ കേരളത്തില്‍ തടസവാദവുമായി വനംവകുപ്പ് രംഗത്ത് വന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ തീരുമാനം ഉണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും യുവജന കൂട്ടായ്മ ആവശ്യപ്പെട്ടു.ദേശീയപാതയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ തടയുന്നതിന് പിന്നാലെ വനപ്രദേശത്ത് കൂടിയുള്ള മുഴുവന്‍ റോഡുകളുടെയും വീതിക്കൂട്ടലും അറ്റകുറ്റപണികളും തടയുക എന്ന വലിയ അജണ്ട ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്. രാത്രിയാത്ര നിരോധനം തുടരുന്നതിന് പിന്നില്‍ കപട പരിസ്ഥിതി വാദികളും ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട് എന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. പാവപ്പെട്ട കര്‍ഷകരുടേത് അടക്കമുള്ളവരുടെ നികുതി പണം കൊണ്ട് ശബളം വാങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ല. രാത്രിയാത്ര നിരോധനം പോലെ പ്രശ്നം സങ്കീര്‍ണമാക്കി കോടതിയില്‍ എത്തിക്കാനുള്ള നീക്കവും വിദേശ പണം കൈപ്പറ്റുന്നവര്‍ നടത്തുന്നുണ്ട്. ജനങ്ങളെ തുരത്തി വയനാട് പൂര്‍ണമായും വനമാക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടും. തടഞ്ഞുവെച്ച നിര്‍മ്മാണം പുനരാരംഭിക്കുന്നത് വരെ സമരം തുടരും.റ്റിജി ചെറുതോട്ടില്‍, സഫീര്പഴേരി, പ്രശാന്ത് മലവയല്‍, നൗഷാദ് മംഗലശേരി, പി.ഷംസാദ്, സി.കെ.മുസ്തഫ, പ്രദീപ് ഉഷ, കെ.സമദ് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍