മോഷണ കേസിലെ പ്രതി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
ഇരുപത് വര്‍ഷം മുമ്പ് മേപ്പാടി പോലീസ് സ്റ്റേഷനിലെ വാഹന മോഷണ കേസില്‍ പ്രതിയായി മുങ്ങിയ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മേലെ അയോഡി വീട്ടില്‍ വേലായുധനെന്ന മണലി വേലായുധന് (48) നെയാണ് മേപ്പാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍കെ എസ് ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് കൊണ്ടോട്ടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ നിന്നും വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടും ഹാജരാവാതെ മുങ്ങി നടന്ന വേലായുധന് എതിരെ ലോംഗ് പെന്റിംഗ് വാറന്റ് നിലനില്‍ക്കെയാണ് അറസ്റ്റ്. വാഹനങ്ങള്‍ വാങ്ങാന്‍ ധനസഹായം ചെയ്യുന്ന ഒരു സേട്ടുവിന്റെ കീഴില്‍ പണം തിരിച്ചടക്കാന്‍ താമസിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കൊണ്ട് പോകുന്ന ജോലിയായിരുന്നു വേലായുധന് . ഇതിനിടയില്‍ വാഹന മോഷണവും ഉണ്ടായിരുന്നു. കൊണ്ടോട്ടിയില്‍ ഇയാള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത് . പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എസ് ജിതേഷ്സിനിയര് സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിജു എന്‍ കെ, ടി.എച്ച് അബ്ദുല്‍ നാസര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍