ഫുട്ബോള്‍ ആവേശം വിതറി കല്ലുവയല്‍ ജയശ്രീയില്‍ ലീഗ് മത്സരങ്ങള്‍ തുടങ്ങി
പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഫുട്ബോള്‍ ആവേശം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാതൃകയില്‍ ജയശ്രീ സ്കൂളില്‍ ആരംഭിച്ച ഫുട്ബോള്‍ലീഗ് ഓരോ ദിവസം പിന്നിടുംതോറും നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയാണ് മുന്നേറുന്നത്.ഗ്രാമീണമേഖലയില്‍ ഫുട്ബോളിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുക,ഫുട്ബോളിനെ പ്രൊഫഷണാലാക്കി മാറ്റുക, കുട്ടികളിലെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജയശ്രീയില്‍ ഫുട്ബോള്‍ ലീഗ് ആരംഭിച്ചത്. ജയശ്രീ ഫുട്ബോള്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ലീഗില്‍ യുണൈറ്റഡ് എഫ്.സി,ഗ്ലാഡിയേറ്റേഴ്സ്,ഈഗിള്‍സ്, സ്ട്രൈക്കേഴ്സ് എഫ്.സി,തണ്ടര്‍,നൈറ്റ് റൈഡേഴ്സ് എന്നിങ്ങനെ ആറ് ടീമുകളാണുള്ളത്.ഐ.എസ്.എല്‍ മാതൃകയില്‍ ലേലം വിളിച്ചുതന്നെയാണ് ടീമുകളെ എടുക്കാറുള്ളത്.30 രൂപ മുതല്‍ 200 രൂപ വരെയാണ് താരങ്ങള്ക്കിട്ടിരിക്കുന്ന വില.ഓരോ ടീമിന്റെയും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്നാണ് ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 3.45 മുതല്‍ 5.45 വരെയാണ് മത്സരം. ഓരോ മത്സരത്തിലേയും വിജയികള്‍ക്കും മികച്ച ഫുട്ബോള്താരത്തിനും ക്യാഷ് െ്രെപസും നല്‍കും. മത്സരത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ലീഗിന് എല്ലാവിധ പിന്തുണയുമായി സ്കൂളിലെ അധ്യാപകരും വിരമിച്ച അധ്യാപകരും പി ടി എയും നാട്ടുകാരും മത്സരത്തിന് പിന്തുണയുമായി ഗ്രൗണ്ടിലെത്തുന്നുണ്ട്.കായികാധ്യാപകന് കെ സി സണ്ണിയാണ് പരിശീലനത്തിനും മറ്റും നേതൃത്വം നല്‍കിവരുന്നത്. ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, കെ പി ഗോവിന്ദന്‍കുട്ടി, പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍, മദര്‍ പി ടി എ പ്രസിഡന്റ് അനിഷാ ദേവി, സെക്രട്ടറി ഡാനിയ പൗലോസ്, ജെസി എന്‍ ജെ, എം വി ബാബു, എന്‍ എന്‍ ചന്ദ്രബാബു, കെ കെ സുകുമാരന്‍, പി പി ഷാജി എന്നിവര്‍ പൂര്‍ണപിന്തുണയുമായി ലീഗിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്. പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമി ഭാരവാഹികളായ പി എ ഡീവന്‍സ്, ജോണ്സണ് തൊട്ടിയില്‍, ജോണ്സണ് വിരിപ്പാമറ്റത്തില്‍ തുടങ്ങിയവരും ലീഗിന് കൂട്ടായുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് ഫുട്ബോള്‍ലീഗ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ ആര് ജയറാം, പ്രിന്‍സിപ്പല്‍ കെ ആര് ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍