പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും സമാന കേസില്‍ അറസ്റ്റില്‍ ; പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്
മീനങ്ങാടി മോതിരോട്ടുകുന്ന് സുബീര്‍ എന്ന സുബൈര്‍ (30) നെയാണ് പനമരം എസ്ഐ രാംകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മദ്രസ അധ്യാപകനായിരിക്കെ മീനങ്ങാടി സ്റ്റേഷന് പരിധിയിലെ ഒരു പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ സുബൈര്‍ മീനങ്ങാടി സ്റ്റേഷനില്‍ ഒപ്പിട്ട് വരുന്നതിനിടെ പനമരം പരിസരത്ത് വെച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.മീനങ്ങാടി ഭാഗത്തെ ഒരു മദ്രസയിലെ അധ്യാപകനായിരിക്കെ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈറിനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും കോടതി റിമാണ്ട് ചെയ്യുകയും ചെയ്തിരുന്നു. എല്ലാ ശനിയാഴ്ചയും മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അന്‍പത്തഞ്ച് ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു സുബൈര്‍. മദ്രസയില്‍ നിന്നും പുറത്തായ സുബൈര്‍ നിലവില്‍ മാനന്തവാടിയിലെ ഒരു പച്ചക്കറി കടയില്‍ വില്‍പ്പനക്കാരനായി ജോലിനോക്കി വരികയായിരുന്നു. ജാമ്യവ്യവസ്ഥയനുസരിച്ച് നവംബര്‍ 3ന് മീനങ്ങാടി സ്റ്റേഷനില്‍ ഒപ്പിട്ട് വരുന്നവഴിക്ക് പരക്കുനി ഭാഗത്ത് വെച്ച് വഴിയാത്രികയായ പന്ത്രണ്ട്കാരിയുടെ ശരീരഭാഗത്ത് കയറിപിടിക്കുകയായിരുന്നൂവെന്നാണ് പരാതി. സ്കൂട്ടറില്‍ യാത്രചെയ്ത് വരികയായിരുന്ന സുബൈര്‍ വഴിചോദിക്കാനെന്ന വ്യാജേനെ പരാതിക്കാരിയായ കുട്ടിയുടെയും, സുഹൃത്തിന്റേയും അടുത്ത് വാഹനം നിര്‍ത്തുകയും പേരും അഡ്രസ്സുമെല്ലാം ചോദിച്ചതിനുശേഷം അശ്ലീലചുവയോടെ സംസാരിക്കുകയും, ശരീരഭാഗത്ത് കയറിപിടിക്കുകയുമായിരുന്നൂവെന്നാണ് കുട്ടിയുടെ മൊഴി. തുടര്‍ന്ന് ഭയചകിതരായ കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടികള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതി സുബൈറാണെന്ന് മനസ്സിലാകുകയും, കുട്ടികള്‍ പ്രതിയെ തിരി്ചചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം കണ്ണൂര്‍ കാടാച്ചിറ ഭാഗത്തായിരുന്ന സുബൈര്‍ അവിടെവെച്ചും സമാനരീതിയിലുള്ള സ്വഭാവദൂഷ്യം പ്രകടമാക്കിയിരുന്നതായി പരാതിയുള്ളതായി പോലീസ് വ്യക്തമാക്കി. ചെറിയകുട്ടികളോട് പെരുമാറുമ്പോള്‍ ഇയ്യാളില്‍ ഇത്തരം മാനസികവൈകല്ല്യങ്ങള് ഉള്ളതായി അറിയാന്‍ കഴിഞ്ഞതായും പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. പനമരം എസ്ഐ രാംകുമാറിനോടൊപ്പം എഎസ്ഐ റോയ്ച്ചന്, സിപിഒ മാരായ വിപിന്‍, ബിനോയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍