മാണ്ടാട് ക്വാറി തുറക്കാന്‍ നീക്കം: പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി
മുട്ടില്‍ മലയില്‍ മാണ്ടാട് പ്രവര്‍ത്തിച്ചിരുന്ന ക്വാറി പ്രദേശവാസികളുടെ പരാതിയും പരിസ്ഥിതി പ്രാധാന്യവും കണക്കിലെടുത്ത് മുന്‍ കലക്ടര്‍ 2014ല്‍ നിര്‍ത്തലാക്കിയതായിരുന്നു.എന്നാല്‍ ഇപ്പോള്‍ കൃഷ്ണഗിരി സറ്റോണ്ക്രഷര് ക്വാറി പാട്ടത്തിനെടുത്ത് പരിസ്ഥിതി അനുമതിക്കായി ശ്രമം നടത്തുകയാണെന്നും, മുന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ ഇടപെടലുകള്‍ മൂലം ചുരമിറങ്ങിയ ഖനന മാഫിയ വീണ്ടും സജീവമാവുകയാണെന്നും പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.മലയുടെ പ്രാധാന്യത്തെ കുറിച്ച് തെളിവുകള്‍ സഹിതം ജിയോളജിസ്റ്റിന് പരാതി നല്‍കിയെങ്കിലും വായിച്ച് നോക്കി മാന്യമായി പ്രതികരിക്കാന്‍ പോലും ജിയോളജിസ്റ്റ് തയ്യാറായില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മുട്ടില്‍ മലയില്‍ ക്വാറിക്ക് പരിസ്ഥതി അനുമതി നല്കുകയാണങ്കില് വയനാട്ടില്‍ എവിടെ വേണമെങ്കിലും ആര്‍ക്കും ഖനനാനുമതി നേടുവന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു . സുപ്രീം കോടതി വിധി പ്രകാരം ഖനനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണ് .വയനാട്ടില്‍ ഇതിനായി രൂപീകരിച്ച കമ്മിറ്റി ഖനന മാഫിയയുടെ താല്‍പ്പര്യപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ക്വാറിയും വീടുകളും തമ്മിലുള്ള ദൂരപരിധി മാത്രമാണ് പരിസ്ഥിതി കമ്മിറ്റി പരിഗണിക്കുന്നതെന്നും, മറ്റ് ഭൂമി ശാസ്ത്രപരമായ പ്രാധാന്യമോ മണ്ണിടിച്ചില്‍, ഭൂകമ്പ സാധ്യത പരിസ്ഥതി പ്രശ്നങ്ങള്‍ എന്നിവ പരിഗണിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി .വയനാടിന്റെ മാപ്പനുസരിച്ച് അതിവഗുരുതരം എന്ന സ്റ്റേജിലാണ് മുട്ടില്‍മല . മുന്‍ ഡി എഫ് ഒ ധനേഷ് കുമാറിന്റെ മുട്ടില്‍ മലയെ കുറിച്ചുള്ള പീന റിപ്പോര്‍ട്ടില്‍ ഇതിന്റെ പരിസ്ഥതി പ്രാധാന്യത്തെ വ്യക്തമാക്കുന്നുണ്ട് .ഈ വര്‍ഷം മുട്ടില്‍ മലയില്‍ അഞ്ചോളം സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നതായും ഇതൊന്നും പാരിസ്ഥിതിക കമ്മിറ്റി പരിഗണിക്കുന്നില്ലെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. പരാതിക്കാരെ അറിയിക്കാതെ രഹസ്യമായാണ് കമ്മിറ്റി ചേരുന്നതും തിരുമാനങ്ങള്‍ എടുക്കുന്നതെന്നും ജില്ലാ കലക്ടര്‍ ചെയര്‍മാനായ മേല്‍ കമ്മിറ്റിയിലാണ് ദേശവാസികളുടെ പ്രതിക്ഷയെന്നും ചെയര്മാന് എല്‍ദോ പി എം. കണ്‍വീനര്‍ ടി അലി, എ കെ മത്തായി ,എ വി ഷിജു ,സന്തോഷ് കെ.എം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍