യുവാവ് കുത്തേറ്റ് മരിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു
കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ പൂതാടി ചെറുകുന്നില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി സന്തോഷ് കുത്തേറ്റ് മരിച്ച കേസിലെ പ്രതി പൂതാടി ചക്കുംതൊടി രതീഷ് (25) നെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം സന്തോഷ് താമസിച്ചിരുന്ന വാടകവീടിന്റെ പരിസരത്ത് വെച്ചാണ് രതീഷ് സന്തോഷിനെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയത്. പിന്നീട് ഒളിവില്‍പോയ രതീഷിനെ ഇന്ന് രാത്രിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ് പൂതാടി ചെറുകുന്നിലെ റബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. തോട്ടം നോക്കി നടത്തിപ്പ്കാരന്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് സന്തോഷ് താമസിച്ച് വന്നിരുന്നത്. നടത്തിപ്പുകാരന്റെ ബന്ധുവായ രതീഷും സന്തോഷും അവിടെ വെച്ച് സൗഹൃദത്തിലാകുകയും പിന്നീട് ഇടയ്ക്ക് ഒരുമിച്ച് മദ്യപിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും അത് വ്യക്തി വൈരാഗ്യത്തിലേക്ക് നയിക്കുകയുമായിരുന്നു. രതീഷിന്റെ മാതാവിനെ അസഭ്യം പറഞ്ഞതിന്റെ രോഷത്തിലാണ് താന്‍ സന്തോഷിനെ കുത്തിയതെന്നാണ് രതീഷ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ കഴുത്തിനേറ്റ ഒറ്റ കുത്തുകൊണ്ടുതന്നെ സന്തോഷ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. കൂടാതെ രതീഷിന്റെ കൈവശമുണ്ടായ കത്തിയെകുറിച്ചും അന്വേഷണം തുടരും. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍