ദുരിതാശ്വാസ കിറ്റ് അഴിമതി; ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്
മുള്ളന്‍കൊല്ലി: പെരിക്കല്ലൂരില്‍ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ കിറ്റ് വിതരണത്തില്‍ അഴിമതി ആരോപണവുമായി ഡി വൈ എഫ് ഐ രംഗത്ത്. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറിന്റേയും, കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവിന്റേയും തല്‍പ്പര കക്ഷികള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തതെന്നും, കിറ്റ് വാങ്ങുന്നവരില്‍ നിന്നും രേഖകള്‍ ആവശ്യപ്പെടരുത് എന്നിരിക്കെ ആധാര്‍ കാര്‍ഡ് കൈപ്പറ്റിയാണ് വിതരണം ചെയ്തതെന്നും ഡിവൈഎഫ്ഐ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മേഖല കമ്മിറ്റി പ്രസ്താവിച്ചു.മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജാന്‍സിയുടെയും കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് നെല്ലേടം ജോസിന്റെയും തല്‍പ്പര കക്ഷികള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. കിറ്റ് വാങ്ങുന്നവരില്‍ നിന്നും രേഖകള്‍ ആവശ്യപ്പെടരുത് എന്നിരിക്കെ ആധാര്‍ കാര്‍ഡ് കൈപ്പറ്റിയാണ് വിതരണം ചെയ്തത്.ഇതിന് പുറമെ പ്രളയം വിട്ടൊഴിഞ്ഞ വീടുകളില്‍ ക്ലേറിനേഷന്‍ നടത്തിയതായി കാണിച്ച് മെമ്പര്‍ ജാന്‍സി പഞ്ചായത്തില്‍ നിന്നും കിണര്‍ ഒന്നിന് 2000 രൂപ എന്ന തോതില്‍ 64,000 രൂപ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ആരോപണമുന്നയിച്ചു. വാര്‍ഡിലെ കിണറുകള്‍ തേവി വൃത്തിയാക്കിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്കിയ ഒന്നാം വാര്‍ഡ് മെമ്പര്‍ ജാന്‍സി രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.ഇവര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ പരാതിയും പ്രതിഷേധവും ഉയര്‍ത്തുന്ന ആളുകള്‍ക്കെതിരെ വ്യാജ കേസ്സ് നല്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത് ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ നിന്നും ജനങ്ങളെ കരകയറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും സംഘടനകളെയുമെല്ലാം അവഹേളിക്കുന്ന തരത്തിലുള്ള കോണ്‍ഗ്രസ്സിന്റെ ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും നേതൃത്വം നല്കിയ വാര്‍ഡ് മെമ്പര്‍ ജാന്‍സി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം എന്നും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി സി.പി റിയാസ്,പ്രസിഡണ്ട് ജോബിന് ജോസ് എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍